ജെറ്റ് എയര്‍വേസിന്റെ 26% ഓഹരികള്‍ ടാറ്റ വാങ്ങാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്‌

ന്യൂഡല്‍ഹി: കടക്കെണിയിലായ ജെറ്റ് എയര്‍വെയ്‌സിന്റെ ഓഹരികള്‍ വാങ്ങാനൊരുങ്ങി ടാറ്റാ ഗ്രൂപ്പ്. ഇതുമായി ബന്ധപ്പെട്ട് ഇരുവരും ചര്‍ച്ചകള്‍ നടത്തിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ജെറ്റ് എയര്‍വെയ്‌സിന്റെ 26 ശതമാനം ഓഹരികള്‍ വാങ്ങാമെന്നും കമ്പനിയുടെ മാനേജ്‌മെന്റ് തലത്തിലുള്ള നിയന്ത്രണം വേണമെന്നുമാണ് ടാറ്റയുടെ ആവശ്യം. കൂടാതെ ഓപ്പണ്‍ ഓഫര്‍ ലെറ്റര്‍ ഉപയോഗിച്ച് മറ്റൊരു 26% ഓഹരികള്‍ കൂടി വാങ്ങാനും ടാറ്റാ ഗ്രൂപ്പ് താല്‍പര്യപ്പെടുന്നുണ്ട്.

ഇന്ധനവില വര്‍ധന, രൂപയുടെ മൂല്യശോഷണം എന്നിവ മൂലം വന്‍പ്രതിസന്ധിയാണ് ജെറ്റ് എയര്‍വേയ്‌സ് നേരിടുന്നത്. നിലവില്‍ നരേഷ് ഗോയലിന്റെ ഉടമസ്ഥതയിലാണ് കമ്പനിയുടെ 51 ശതമാനം ഓഹരിയുള്ളത്. എത്തിഹാദ് എയര്‍വേയ്‌സും മറ്റുള്ളവരുടെയും കൈവശമാണ് ബാക്കി ഓഹരി.

വാര്‍ത്തയെ കുറിച്ച് പ്രതികരിക്കാന്‍ ടാറ്റ വക്താവ് തയ്യാറായില്ല. ഊഹാപോഹങ്ങള്‍ നിറഞ്ഞതാണെന്നായിരുന്നു ജെറ്റ് എയര്‍വേയ്‌സിന്റെ പ്രതികരണം.

Top