തമിഴ്‌നാട് പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ വാതുവയ്പ്; മൂന്നു പേര്‍ അറസ്റ്റില്‍

arrest

ന്യൂഡല്‍ഹി: തമിഴ്‌നാട് പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ വാതുവയ്പ് വിവാദം.

മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. വിനോദ് ശര്‍മ, വികാസ് ചൗധരി, മുകേഷ് അഗര്‍വാള്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ നാലു കോടി രൂപയുടെ വാതുവയ്പ് നടത്തിയെന്നാണ് ആരോപണം.

2015 ഐപില്ലിനിടെ ഉണ്ടായ വാതുവയ്പ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുകേഷ് ശര്‍മ എന്നയാളുടെ സഹോദരനാണ് വിനോദ് ശര്‍മയെന്ന് പോലീസ് പറഞ്ഞു.

13 മൊബൈല്‍ ഫോണുകളും രണ്ടു ലാപ്‌ടോപുകളും മൂന്നു എല്‍സിഡി ടെലിവിഷനുകളും ഇവരില്‍ നിന്നും പിടിച്ചെടുത്തു.

Top