തമിഴ്‌നാട്ടില്‍ ടിടിവി ദിനകരനുമായി കൈകോര്‍ക്കാന്‍ പദ്ധതിയിട്ട് ഒവൈസി

ചെന്നൈ: ബിഹാര്‍ തെരഞ്ഞെടുപ്പിന് ശേഷം അസാസുദിന്‍ ഒവൈസിയുടെ എഐഎംഐഎം തമിഴ്‌നാട്ടില്‍ മത്സരിക്കാന്‍ പദ്ധതിയിടുന്നു. ടിടിവി ദിനകരന്റെ അമ്മ മക്കള്‍ മുന്നേറ്റ്ര കഴകത്തില്‍ (എഎംഎംകെ) സംയുക്തമായി ചേര്‍ന്ന് ഒവൈസിയുടെ പാര്‍ട്ടി മത്സരിക്കും.

പതിനാലു സീറ്റുകളില്‍ ഒവൈസിയുടെ എഐഎംഐഎം ബീഹാറില്‍ വിജയിച്ചിരുന്നു. മതേതര വോട്ടുകള്‍ വിഭജിക്കപ്പെട്ടുവെന്നും ഇത് ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യത്തിന് ഗുണം ചെയ്തുവെന്നും പ്രതിപക്ഷ മുന്നണി ഒവൈസി വിമര്‍ശിച്ചു. തുടര്‍ന്ന് ‘ബിജെപിയുടെ ബി ടീം’ എന്ന് ടാഗ് ചെയ്യുകയും ചെയ്തിരുന്നു.

മൂന്ന് സീറ്റുകളിലാണ് ഏപ്രില്‍ ആറിന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ എഐഎംഐഎം മത്സരിക്കുന്നത്. 234 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നതെങ്കില്‍ വനിയാംബാദി, കൃഷ്ണഗിരി, ശങ്കാരാപുരം എന്നീ മണ്ഡലങ്ങളില്‍ നിന്നാണ് ഒവൈസിയുടെ പാര്‍ട്ടി ജനവിധി തേടുന്നത്.

2016 ല്‍ എഐഐഎം സംസ്ഥാന യൂണിറ്റ് മേധാവി വക്കീല്‍ അഹമ്മദിനെ വനിയാംബാദിയില്‍ നിന്ന് രംഗത്തിറക്കിയിരുന്നു. പതിനായിരത്തിലധികം വോട്ടുകള്‍ നേടി ആറു ശതമാനം വോട്ട് നേടുകയും ചെയ്തു. എന്നാല്‍ അന്ന് എഐഎഡിഎംകെ സ്ഥാനാര്‍ത്ഥിയാണ് തെരഞ്ഞെടുപ്പില്‍ വിജയിച്ചത്.

ബിജെപിയും പാട്ടാളി മക്കള്‍ കക്ഷിയുമാണ് ഭരണകക്ഷിയായ എഐഎഡിഎംകെയുമായാണ് എന്‍ഡിഎ പാളയത്തിലുള്ളത്. കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഡിഎംകെയുമായി ചേര്‍ന്നാണ് യുപിഎ പാളയത്തിലുള്ളത്. ഇവര്‍ക്കൊപ്പം കമല്‍ഹാസന്റെ എംഎന്‍എമ്മും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്.

ശശികലയെ എഐഎഡിഎംകെയില്‍ നിന്നും പുറത്താക്കിയതിനെ തുടര്‍ന്നാണ് ടി.ടി.വി ദിനകരന്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചത്. അടുത്തിടെ തെരഞ്ഞെടുപ്പില്‍ നിന്നും വിരമിക്കുന്നതായി വി.കെ. ശശികല പ്രഖ്യാപിച്ചതോടെ ടി.ടി.വി ദിനകരന്‍ മാത്രമാണ് എ.ഐ.എ.ഡി.എം.കെയുടെ ഏക നേതാവ്.

Top