നയന്‍താരയോടും വിഘ്‌നേഷിനോടും വിശദീകരണം തേടി തമിഴ്‌നാട് സര്‍ക്കാര്‍

നയൻതാരയ്ക്കും വിഘ്നേഷിനും കുഞ്ഞുങ്ങൾ ജനിച്ചത് വാടക ഗർഭധാരണത്തിലൂടെയാണെന്ന് അഭ്യൂഹങ്ങൾ പരക്കെ താരദമ്പതികളോട് വിശദീകരണം തേടി തമിഴ്‌നാട് ആരോഗ്യവകുപ്പ്. വാടക ഗര്‍ഭധാരണം സംബന്ധിച്ച് രാജ്യത്തെ നിയമങ്ങള്‍ ലംഘിച്ചോയെന്നാണ് അന്വേഷിക്കുന്നത്. നയന്‍താരയോട് തമിഴ്‌നാട് മെഡിക്കല്‍ കോളേജ് ഡയറക്ടറേറ്റ് വിശദീകരണം ആവശ്യപ്പെടുമെന്നും നിയമലംഘനം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും ആരോഗ്യമന്ത്രി സുബ്രഹ്മണ്യന്‍ പറഞ്ഞു. ‘വാടക ഗര്‍ഭധാരണ നിയമങ്ങള്‍ ലംഘിക്കപ്പെട്ടോ’ എന്ന ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനാണ് ആരോഗ്യമന്ത്രി മറുപടി നല്‍കിയതെന്ന് ദ ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നയന്‍താരയുടേത് വാടകഗര്‍ഭധാരണമാണെന്ന് കുടുംബസുഹൃത്തിനെ ഉദ്ധരിച്ച് തമിഴ്‌നാട് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം, വിഷയത്തില്‍ നയന്‍താരയോ വിഘ്‌നേഷോ ഇതുവരെ പ്രതികരണങ്ങള്‍ നടത്തിയിട്ടില്ല. ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായി എന്ന വിവരം ഇന്നലെയാണ് നയന്‍താരയും വിഘ്‌നേഷും സോഷ്യല്‍മീഡിയകളിലൂടെ അറിയിച്ചത്. ‘ഞങ്ങള്‍ ഇരട്ടക്കുട്ടികളാല്‍ അനുഗ്രഹിക്കപ്പെട്ടു. ഞങ്ങളുടെ ഉയിരും ഉലകവും. നിങ്ങളുടെ അനുഗ്രഹം വേണം’ എന്നാണ് വിഘ്‌നേഷ് ശിവന്‍ കുറിച്ചത്.

 

Top