തമിഴ്നാട് വ്യാജമദ്യ ദുരന്തം; മുഖ്യപ്രതി ഏഴിമലൈ പിടിയിൽ

ചെന്നൈ: തമിഴ്നാട് വ്യാജമദ്യ ദുരന്തത്തിൽ മുഖ്യപ്രതി ഏഴിമലൈ പിടിയിൽ. ചെങ്കൽപേട്ടും വില്ലുപുരത്തും മെഥനോൾ ചേർത്ത വ്യാജമദ്യം വിതരണം ചെയ്തത് ഇയാളാണെന്ന് വ്യക്തമായി. ഏഴിമലൈയ്ക്ക് മെഥനോൾ നൽകിയ ഇളയനമ്പി എന്നയാളും പിടിയിലായി.

സംഭവദിവസം ചെങ്കൽപേട്ടുനിന്ന് രണ്ടുപേരും വില്ലുപുരത്തുനിന്ന് 4 പേരും അറസ്റ്റിലായിരുന്നു. വില്ലുപുരത്തുനിന്ന് അറസ്റ്റിലായ അമരൻ എന്നയാളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് ഏഴിമലൈയിലേക്ക് എത്തിയത്. രണ്ടു ദിവസം മുൻപാണ് ചെങ്കൽപേട്ടും വില്ലുപുരത്തും വ്യാജമദ്യദുരന്തമുണ്ടായത്. 22 പേർ മരിച്ചു. നിരവധി പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

Top