തമിഴ്‌നാട്ടില്‍ വീണ്ടും ഓക്‌സിജന്‍ കിട്ടാതെ 6 പേര്‍ കൂടി മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതര്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചു. ആറ് കൊവിഡ് രോഗികളാണ് ഓക്‌സിജന്‍ കിട്ടാതെ മരിച്ചത്. മധുര രാജാജി സര്‍ക്കാര്‍ ആശുപത്രിയിലാണ് ദുരന്തമുണ്ടായത്. മരിച്ചവരില്‍ ഒരു ഗര്‍ഭിണിയും ഉള്‍പ്പെടുന്നു.

അതേസമയം, റഷ്യന്‍ നിര്‍മിത വാക്‌സിനായ സ്പുട്‌നിക് വി രാജ്യത്ത് നല്‍കിത്തുടങ്ങി. ഹൈരാബാദ് അപ്പോളോ ആശുപത്രിയിലാണ് ആദ്യ ഡോസുകള്‍ നല്‍കി തുടങ്ങിയത്. ഡോ റെഡ്ഡീസ് ലബോറട്ടറീസാണ് സ്പുട്‌നിക് വാക്‌സിന്‍ രാജ്യത്ത് ഇറക്കുമതി ചെയ്യുന്നത്.

തെലങ്കാനയില്‍ കൂടാത നാളെ ആന്ധ്ര പ്രദേശിലും സ്പുട്‌നിക് വാക്‌സിനേഷന്‍ ആരംഭിക്കുന്നുണ്ട്. കോവിന്‍ ആപ്പ് വഴി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് വാക്‌സിന്‍ നല്‍കുക.

രാജ്യത്ത് വിതരണം ചെയ്യുന്ന മൂന്നാമത്തെ വാക്‌സിനാണ് സ്പുട്‌നിക് വി. ദില്ലിയും ബെംഗളൂരുവുമടക്കമുള്ള സ്ഥലങ്ങളില്‍ വാക്‌സിന്‍ വൈകാതെ നല്‍കിത്തുടങ്ങുമെന്നും അധികൃതര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

 

Top