മന്ത്രിമാരേക്കാള്‍ ഭേദം കടുവയോടും ആനയോടും സംസാരിക്കുന്നത്; കര്‍ഷകരുടെ മരണവാറന്റ് ആണ് 72 ലെ നിയമം; ജോസഫ് പാംപ്ലാനി

ന്യജീവി സംരക്ഷണ നിയമം പൊളിച്ചെഴുതുകയാണ് വേണ്ടതെന്നും കര്‍ഷകര്‍ക്ക് അനുകൂലമായി നിയമങ്ങള്‍ മാറ്റി എഴുതണമെന്നും മാര്‍ തലശ്ശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി. മന്ത്രിമാരേക്കാള്‍ ഭേദം കടുവയോടും ആനയോടും സംസാരിക്കുന്നതാണ്. എല്ലാം കേന്ദ്ര സര്‍ക്കാരിന്റെ കയ്യിലാണെന്നാണ് മന്ത്രിമാര്‍ പറയുന്നത്. പിന്നെ എന്തിനാണ് വെള്ളാനയായി വനം വകുപ്പിനെ വെച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

മനുഷ്യ സംരക്ഷണ നിയമം കൊണ്ടുവരണം. പാര്‍ലമെന്റും നിയമസഭയും ഇത് നടപ്പിലാക്കണം. വന്യജീവി സംരക്ഷണത്തിനും മുകളിലാണ് ഭരണഘടന. ജീവനും സ്വത്തും സംരക്ഷിക്കാന്‍ മലയോര ജനത മൃഗങ്ങളെ നേരിടും. കര്‍ഷകരുടെ മരണവാറന്റ് ആണ് 72 ലെ നിയമം. പൗരനെ ജീവിക്കാന്‍ അനുവദിക്കാത്ത ഒരു നിയമവും അനുസരിക്കില്ല.

സര്‍വതിനും കേന്ദ്രത്തെ പഴിക്കുന്ന LDF സര്‍ക്കാരിന്റെ MPക്ക് കേന്ദ്ര വനംമന്ത്രി നല്‍കിയ മറുപടി ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന മൃഗങ്ങളെ ഇല്ലാതാക്കാന്‍ Chief Wildlife Wardenന് ഉത്തരവിടാം എന്നാണ് അത്. സര്‍ക്കാര്‍ ഇതൊന്നും കാണുന്നില്ലേ. കേന്ദ്ര വനംമന്ത്രി നല്‍കിയ മറുപടി വന്നിട്ടും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്താണ് നടപടി എടുക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.

Top