അഫ്ഗാനിസ്ഥാനെ കീഴടക്കി താലിബാൻ , 70 ശതമാനവും നിയന്ത്രണത്തിൽ ; ബി.ബി.സി

Taliban

വാഷിംഗ്‌ടൺ : അഫ്ഗാനിസ്ഥാനിൽ തീവ്രവാദ സംഘടനയായ താലിബാൻ സജീവമായി പ്രവർത്തിക്കുന്നുവെന്ന് ബിബിസി. അഫ്ഗാനിൽ 70 ശതമാനം താലിബാന്റെ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നാണ് ബിബിസി റിപ്പോർട്ടിൽ പറയുന്നത്. ഇതിൽ 4% പൂർണ്ണമായും താലിബാന്റെ നിയന്ത്രണത്തിലാണ്. ബാക്കി 66 ശതമാനത്തിൽ താലിബാന്റെ സാന്നിദ്ധ്യമാണ് ഉള്ളത്.

അഫ്ഗാനിസ്ഥാനിലെ എല്ലാ ജില്ലകളിലും , കൂടാതെ 1,200ൽ കൂടുതൽ വ്യക്തികളോടും നടത്തിയ വിവര ശേഖരണത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ റിപ്പോർട്ട് ബി.ബി.സി തയാറാക്കിയിരിക്കുന്നത്. താലിബാന്റെ പ്രവർത്തനങ്ങൾ നാറ്റോ നേതൃത്വത്തിലുള്ള സഖ്യത്തിന്റെ ഏറ്റവും അടുത്ത വിലയിരുത്തലിനെക്കാൾ വളരെ കൂടുതലാണ് നിലവിൽ.

നാറ്റോയുടെ റിപ്പോർട്ട് പ്രകാരം 2017 ഒക്ടോബറിൽ അഫ്ഗാനിസ്ഥാനിൽ 44 ശതമാനം മാത്രമേ താലിബാന്റെ സാന്നിദ്ധ്യം രേഖപ്പെടുത്തിയിരുന്നുള്ളു. എന്നാൽ നിലവിലെ റിപ്പോർട്ട് പ്രകാരം താലിബാൻ ഓരോ ദിവസവും കൂടുതൽ ശക്തിയാർജ്ജിക്കുന്നുവെന്നതിന്റെ സൂചനയാണ് ലഭിക്കുന്നത്. കൂടാതെ അഫ്ഗാനിസ്ഥാനിൽ കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചായി ഉണ്ടായ ഭീകരാക്രമണങ്ങളും ഈ റിപ്പോർട്ട് ശരിവെയ്ക്കുന്നതാണ്.

എന്നാൽ അഫ്ഗാനിസ്ഥാനിൽ 399 ജില്ലകളെയാണ് ബി.ബി.സി പഠനത്തിനായി പരിഗണിച്ചത്. എന്നാൽ നാറ്റോ ന 407 ജില്ലകളിലാണ് പഠനം നടത്തിയത്. ഈ രണ്ട് പഠനങ്ങളിലും ഉണ്ടായ പൊരുത്തക്കേടിന് പിന്നിലെ കാരണം വ്യക്തമല്ല. 30 ജില്ലകളിലായി ഇസ്ലാമിക് സ്റ്റേറ്റ്സിന്റയും സാന്നിദ്ധ്യം ബി.ബി.സി കണ്ടെത്തി. എന്നാൽ ഇസ്ലാമിക് സ്റ്റേറ്റ് ജില്ലകളെ നിയന്ത്രണത്തിലാക്കിയിട്ടില്ലെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.

അഫ്ഗാൻ ഗവൺമെന്റ് 122 ജില്ലകളെയോ, അല്ലെങ്കിൽ രാജ്യത്തിൻറെ 30 ശതമാനത്തെയും നിയന്ത്രിക്കുന്നുണ്ട് എന്നാൽ താലിബാൻ ആക്രമണങ്ങളിൽ നിന്നും സ്വതന്ത്രരാണെന്നതിന് ഇതിന് അർത്ഥമില്ലെന്നും ബി.ബി.സി വ്യക്തമാക്കുന്നു. കാബൂൾ, മറ്റ് പ്രധാന നഗരങ്ങൾ തുടങ്ങിയയിടങ്ങളിൽ നടക്കുന്ന ചെറുതും,വലുതുമായ ആക്രമണങ്ങൾ ഇതിന് ഉദാഹരണമാണ്.

പക്ഷേ അഫ്ഗാൻ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലാണ് രാജ്യത്തിൻറെ 56 ശതമാനമെന്ന് നാറ്റോയുടെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. ഈ കണക്കുകളും ബി.ബി.സിയുടെ കണക്കുകളും തമ്മിൽ പൊരുത്തക്കേടുകൾ ഉണ്ട്. ഈ വിഷയത്തിൽ ബി.ബി.സി.യുടെ പഠനത്തെക്കുറിച്ച് പെന്റഗൺ അഭിപ്രായം വ്യക്തമാക്കിയിട്ടില്ല.

റിപ്പോർട്ട് : രേഷ്മ പി.എം

Top