കാബൂള്‍: താലിബാനിലെ 400ലേറെ വരുന്ന തടവുകാരെ മോചിപ്പിക്കുന്നതിനൊരുങ്ങി അഫ്ഗാനിസ്ഥാന്‍. ഭരണകൂട നീക്കത്തിന്റെ ഈ നീക്കത്തിന് അഫ്ഗാന്‍ ഗ്രാന്‍ഡ് അസംബ്ലി പിന്തുണ നല്‍കിയെന്നാണ് വിവരം.
ഭീകരരും സര്‍ക്കാരും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം. അഫ്ഗാനിലും മറ്റ് വിദേശ രാജ്യങ്ങളിലുമെല്ലാം ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തിയവരെ മോചിപ്പിക്കണമെന്നായിരുന്നു താലിബാന്റെ ആവശ്യം.