പോളിയോ വാക്സിനേഷൻ സംഘത്തിന് നേരെയുണ്ടായ ബോംബാക്രമണം; താലിബാനും ഐഎസുമായി തർക്കം

ഇസ്ലാമാബാദ്: വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനില്‍ പോളിയോ വാക്‌സിനേഷന്‍ സംഘത്തിന് നേരെയുണ്ടായ ബോംബാക്രമണത്തില്‍ അവകാശ തര്‍ക്കവുമായി ഭീകരസംഘടനകളായ താലിബാനും ഐഎസും. തിങ്കളാഴ്ചയാണ് വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനില്‍ പോളിയോ വാക്‌സിനേഷന്‍ സംഘത്തിന് സുരക്ഷ നല്‍കിയ സുരക്ഷാ ഉദ്യോ?ഗസ്ഥര്‍ക്ക് നേരെ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു.

അഫ്ഗാനിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ പാക് താലിബാന്റെ മുന്‍ ശക്തികേന്ദ്രമായ മാമുണ്ട് ജില്ലയിലാണ് ആക്രമണം നടന്നത്. ബോംബാക്രമണത്തിന് ശേഷം കുറഞ്ഞത് മൂന്ന് ഉദ്യോഗസ്ഥരെങ്കിലും ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്ന് പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു. 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും ഏഴ് പേര്‍ കൊല്ലപ്പെടുകയും ചെയ്തു.വാക്‌സിനേഷന്‍ കാമ്പെയ്നുകള്‍ കുട്ടികളെ വന്ധ്യംകരിക്കാനുള്ള പാശ്ചാത്യ ഗൂഢാലോചനയാണെന്ന് ഇസ്ലാമിക തീവ്രവാദികള്‍ ആരോപിക്കുന്നു. ഭീകരവാദ ആക്രമണത്തൈ തുടര്‍ന്ന് മാമുണ്ടിലെ വാക്‌സിനേഷന്‍ യജ്ഞം രണ്ടാം ദിവസമായ ചൊവ്വാഴ്ചയും നിര്‍ത്തിവച്ചു. ഇപ്പോഴും പോളിയോ സ്ഥിരമായി റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യമാണ് പാകിസ്ഥാന്‍.

ആക്രമണത്തിന് പിന്നാലെ അവകാശ വാദവുമായി പാക് താലിബാന്‍ രംഗത്തെത്തി. തങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് പാക് താലിബാന്‍ അറിയിച്ചു. എന്നാല്‍, തൊട്ടുപിന്നാലെ ഐഎസും രംഗത്തെത്തി. നടത്താത്ത ആക്രമണത്തിന്റെ അവകാശം താലിബാന്‍ ഏറ്റെടുക്കുകയാണെന്നും യഥാര്‍ഥത്തില്‍ തങ്ങളാണ് ആക്രമണം നടത്തിയതെന്നും ഐഎസ് അറിയിച്ചു. എന്നാല്‍, ഐഎസിന്റെ ആരോപണത്തിന് പാക് താലിബാന്‍ ഔദ്യോ?ഗികമായി മറുപടി നല്‍കിയിട്ടില്ല.

Top