നാലുവയസ്സുകാരനെ കൊന്ന പുലിയെ പിടികൂടണം; നാട്ടുകാര്‍ റോഡ് ഉപരോധിക്കുന്നു

valppara

അതിരപ്പിള്ളി: വാല്‍പ്പാറ നടുമല എസ്റ്റേറ്റില്‍ നാലുവയസ്സുകാരനെ കൊന്ന പുലിയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധം.

ഇതിനെ തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് റോഡ് ഉപരോധിക്കുകയാണ്.

കഴിഞ്ഞ ദിവസം വാല്‍പാറയില്‍ പുലി പിടിച്ചു കൊണ്ടുപോയ നാലുവയസ്സുകാരനെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. വാല്‍പാറ നടുമല എസ്റ്റേറ്റിലെ ഷറഫലിയുടെയും സഫിയയുടെയും മകനായ സൈദുല്ലയെയാണ് (നാല്) വ്യാഴാഴ്ച വൈകീട്ട് ആറോടെ പുലി കടിച്ചെടുത്ത് കൊണ്ടുപോയത്. വീടിന്റെ അടുക്കള വാതിലില്‍ നില്‍ക്കുന്ന കുട്ടിയെയായിരുന്നു പുലി പിടിച്ചത്.

കുട്ടിയെ കുളിപ്പിച്ച ശേഷം അടുക്കളയിലേക്ക് പോയ സമയത്തായിരുന്നു പുലിയുടെ ആക്രമണം. അമ്മയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ആയുധമായെത്തി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രാത്രി 8.30 ഓടെയാണ് തല വേര്‍പെട്ട നിലയില്‍ 350 മീറ്റര്‍ മാറി കുട്ടിയുടെ ശരീരം കാട്ടില്‍ നിന്ന് കണ്ടുകിട്ടിയത്.

ഒരു വര്‍ഷം മുമ്പാണ് ഝാര്‍ഖണ്ടില്‍ നിന്ന് തേയിലത്തോട്ടത്തില്‍ ജോലിക്കായി ഇവരെത്തിയത്.

Top