താജ്മഹല്‍ പരിസരത്ത് മന്ത്രം ചൊല്ലി കാവിക്കൊടി വീശി; നാല് പേര്‍ അറസ്റ്റില്‍

ആഗ്ര: താജ്മഹല്‍ പരിസരത്ത് നാല് ഹിന്ദുത്വവാദികളെ അറസ്റ്റ് ചെയ്തു. ശിവചാലിസ മന്ത്രം ചൊല്ലുകയും കാവിക്കൊടി വീശുകയും ചെയ്ത ഹിന്ദു ജാഗ്രണ്‍ മഞ്ച് എന്ന യുവജനസംഘടനയിലെ നാല് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.

സംഭവത്തിന്റെ വീഡിയോകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹിന്ദു ജാഗ്രണ്‍ മഞ്ചിന്റെ ജില്ലാ പ്രസിഡന്റ് ഗൗരവ് തല്‍വാര്‍ പ്രവര്‍ത്തകരായ റിഷി ലവാനിയ, സോനു ബാഗല്‍, വിശേഷ് കുമാര്‍ എന്നിവര്‍ക്കെതിരെയാണ് പൊലീസ് നടപടി എടുത്തിരിക്കുന്നത്.

താജ്മഹല്‍ പരിസരത്ത് യാതൊരു വിധത്തിലുള്ള മതപരിപാടികളോ മതപ്രചാരണമോ നടത്താന്‍ പാടില്ല എന്ന നിബന്ധന ചൂണ്ടിക്കാട്ടിയാണ് പൊലീസ് നടപടി. നാല് പേര്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് തജ്ഗഞ്ച് പൊലീസ് ഇന്‍സ്പെക്ടര്‍ ഉമേഷ് ചന്ദ്ര പറഞ്ഞു. 2017 ഒക്ടോബറിലും സമാനമായ രീതിയില്‍ ഹിന്ദു ജാഗ്രണ്‍ മഞ്ചിലെ അംഗങ്ങള്‍ താജ്മഹലില്‍ കാവി കൊടി ഉയര്‍ത്തിയിരുന്നു. ഇത് വാര്‍ത്തയാകുകയും ചെയ്തിരുന്നു.

Top