തായ്‍വാന്‍ സുരക്ഷാ പ്രശ്‌നത്തില്‍ യുഎസ് ഇടപെടേണ്ടന്ന്‌ ചൈന

സിങ്കപ്പൂര്‍: ദക്ഷിണ ചൈന കടലും തായ്‍വാനുമായി ബന്ധപ്പെട്ട സുരക്ഷ പ്രശ്‌നത്തില്‍ യുഎസ് ഇടപെടേണ്ടെന്ന് ചൈനീസ് പ്രതിരോധ മന്ത്രി വെയ് ഫെന്‍ഗെ. സ്വയം ഭരണ പ്രദേശമായ തയ്വാന് യുഎസ് കൂടുതല്‍ പിന്തുണ നല്‍കുകയും തയ്വാന്‍ കടലിടുക്കിലൂടെ യുദ്ധക്കപ്പലുകള്‍ ഓടിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ചൈനയുടെ പ്രതികരണം. അമേരിക്കയുമായി യുദ്ധം നടത്തിയാല്‍ അതു ലോകത്തിന് വന്‍ ദുരന്തമാകുമെന്ന് വെയ് ഫെന്‍ഗെ പറഞ്ഞു.

ഏഷ്യ പ്രീമിയര്‍ ഡിഫന്‍സ് ഉച്ചകോടി ഷാന്‍ഗ്രി ല ഡയലോഗിലാണ് ചൈന നിലപാട് വ്യക്തമാക്കിയത്. 2011ന് ശേഷം ആദ്യമായി സമ്മേളനത്തില്‍ പങ്കെടുക്കുന്ന ചൈനയുടെ പ്രതിരോധമന്ത്രിയാണ് വെയ്. ചൈന അവസാനം വരെ പൊരുതും. തയ്വാനില്‍ ഇടപെടല്‍ നടത്താന്‍ ആരെങ്കിലും ശ്രമിച്ചാല്‍ ബലം പ്രയോഗിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

ചൈന ഏഷ്യയില്‍ സായുധാഭ്യാസ പ്രകടനം നടത്തുന്നത് സ്വയം പ്രതിരോധത്തിന് വേണ്ടിയാണ്. അല്ലാതെ ആരെയും അക്രമിക്കുക എന്ന ലക്ഷ്യത്തോടെയല്ല. ഇങ്ങോട് അക്രമിച്ചാല്‍ മാത്രമേ ചൈന പ്രതികരിക്കൂ. അല്ലാതെ ചൈന ആരേയും അക്രമിക്കില്ല. ചൈനയും യുഎസും തമ്മിലുള്ള സംഘട്ടനം ഭീകരമായ പ്രത്യാഘാതമായിരിക്കും ഉണ്ടാക്കുകയെന്നും അദ്ദേഹം പറഞ്ഞു.

താ

Top