മെല്‍ബണ്‍: വനിതാ ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ കിരീടം സ്വന്തമാക്കി ഓസ്‌ട്രേലിയ. ഫൈനലില്‍ ഇന്ത്യയെ 85 റണ്‍സിന് തോല്‍പ്പിച്ചാണ് ഓസ്ട്രേലിയ കിരീടം നേടിയത്.
ഇന്ത്യ 19.1 ഓവറില്‍ 99 റണ്‍സിന് ഓള്‍ഔട്ടാവുകയും ചെയ്യുകയായിരുന്നു. ഇന്നിങ്സിന്റെ മൂന്നാം പന്തില്‍ തന്നെ ഷഫാലി വര്‍മ പുറത്തായിരുന്നു. അതിനിടയില്‍ താനിയ ഭാട്ടിയ പരിക്കേറ്റ് മടങ്ങിയതും തിരിച്ചടിയായിരുന്നു.
സ്മൃതി മന്ദാന (11), ജെമീമ റോഡ്രിഗസ് (0), ഹര്‍മന്‍പ്രീത് കൗര്‍ (4) എന്നീ താരങ്ങള്‍ മോശം പ്രകടനം ആയിരുന്നു കാഴ്ചവെച്ചത്.
ഓസ്ട്രേലിയക്കെതിരേ ഇന്ത്യയ്ക്ക് 185 റണ്‍സായിരുന്നു വിജയലക്ഷ്യം. ഓസ്ട്രേലിയയുടെ അലീസ ഹീലിയുടെയും ബെത്ത് മൂണിയും ഓസ്ട്രേലിയക്കായി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
39 പന്തുകള്‍ നേരിട്ട ഹീലി അഞ്ചു സിക്സും ഏഴു ഫോറുമടക്കം 75 റണ്‍സ് എടുത്താണ് പുറത്തായത്. അതേസമയം 54 പന്തുകള്‍ നേരിട്ട മൂണി 10 ഫോറുകളടക്കം 78 റണ്‍സെടുത്ത് പുറത്താകാതെ നിൽക്കുകയും ചെയ്തിരുന്നു.