Syria crisis: Strikes on hospitals and schools kill ‘up to 50’

ബെയ്‌റൂട്ട്: സിറിയയുടെ വടക്കന്‍ മേഖലയിലെ സ്‌കൂളുകള്‍ക്കും ആസ്പത്രികള്‍ക്കും നേരെയുണ്ടായ മിസൈല്‍ ആക്രമണങ്ങളില്‍ 50 പേര്‍ കൊല്ലപ്പെട്ടു.

റഷ്യയാണ് ആക്രമണങ്ങള്‍ക്ക് പിന്നിലെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. എന്നാല്‍, ഐ.എസ് ഭീകരര്‍ക്കെതിരെ മാത്രമാണ് വ്യോമാക്രമണം നടത്തുന്നതെന്ന് റഷ്യന്‍ അധികൃതര്‍ വ്യക്തമാക്കി.

ആസ്പത്രികള്‍ അടക്കമുള്ളവയ്ക്കുനേരെ വ്യോമാക്രമണം നടത്തിയത് യുദ്ധക്കുറ്റമാണെന്ന് ഫ്രാന്‍സും തുര്‍ക്കിയും ആരോപിച്ചു. സിറിയയിലെ സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടിയാണ് ആക്രമണങ്ങളെന്ന് ഐക്യരാഷ്ട്രസഭ ചൂണ്ടിക്കാട്ടി.

സിറിയയില്‍ സമാധാന അന്തരീക്ഷം പുന:സ്ഥാപിക്കാന്‍ ലോകരാജ്യങ്ങള്‍ ശ്രമം തുടങ്ങിയിരുന്നു. ആസ്പത്രികള്‍ക്കുനേരെ ആക്രമണം നടത്തുന്നത് അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമാണ്. അഭയാര്‍ഥികളെ പാര്‍പ്പിച്ചിരിക്കുമ്പോള്‍പോലും സ്‌കൂളുകളും ആക്രമിക്കാന്‍ പാടില്ല.

Top