ഏഷ്യന്‍ ഗെയിസില്‍ ബാഡ്മിന്റണില്‍ സ്വാതിക്-ചിരാഗ് സഖ്യം ഫൈനലില്‍

ഹാങ്ചൗ: ഏഷ്യന്‍ ഗെയിസ് 13 ദിവസം പിന്നിടുമ്പോള്‍ ഇന്ത്യന്‍ മെഡല്‍ നേട്ടം 95ലെത്തി. 13-ാം ദിവസം ഇന്ത്യ ഒമ്പത് മെഡലുകള്‍ നേടി. രണ്ട് സ്വര്‍ണവും ഒരു വെള്ളിയും ആറ് വെങ്കലവുമാണ് 13-ാം ദിവസം ഇന്ത്യന്‍ താരങ്ങള്‍ നേടിയത്. 22 സ്വര്‍ണവും 34 വെള്ളിയും 36 വെങ്കലവും ഇന്ത്യന്‍ താരങ്ങള്‍ ഇതിനോടകം നേടിക്കഴിഞ്ഞു. ബാഡ്മിന്റണില്‍ സ്വാതിക്-ചിരാഗ് സഖ്യം ഫൈനലില്‍ കടന്നു. സെമിയില്‍ മലേഷ്യന്‍ സംഘത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു.

ഹോക്കിയില്‍ സുവര്‍ണ നേട്ടം സ്വന്തമാക്കിയ ഇന്ത്യ പാരിസ് ഒളിംപിക്‌സിനും യോഗ്യത നേടി. പുരുഷന്മാരുടെ ബാഡ്മിന്റണില്‍ എച്ച് എസ് പ്രണോയ് വെങ്കലം നേടി. കിക്ക് വോളിബോള്‍ എന്നറിയപ്പെടുന്ന സെപാക്തക്രോയില്‍ ഇന്ത്യന്‍ വനിതാ ടീം വെങ്കലത്തിളക്കം സമ്മാനിച്ചു. വനിതകളുടെ 76 കിലോഗ്രാം റെസ്ലിങ്ങില്‍ ഇന്ത്യയുടെ കിരണ്‍ ബിഷ്‌ണോയി വെങ്കല മെഡല്‍ സ്വന്തമാക്കി. 57 കിലോഗ്രാം റെസ്ലിങ്ങില്‍ അമന്‍ സെഹ്രാവത് വെങ്കല മെഡല്‍ നേടി.

അമ്പെയ്ത്തില്‍ വനിതകളുടെ റിക്കര്‍വ് ഇനത്തില്‍ വെങ്കല മെഡലാണ് 13-ാം ദിനത്തിലെ ഇന്ത്യയുടെ ആദ്യ നേട്ടം. അങ്കിത ഭഗത്, സിമ്രന്‍ജീത് കൗര്‍, ഭജന്‍ കൗര്‍ എന്നിവരുടെ സംഘം ഇന്ത്യയ്ക്ക് വേണ്ടി വെള്ളി നേടി. പിന്നാലെ ഇതേ ഇനത്തില്‍ പുരുഷടീം വെള്ളി നേടി. അത്തനു ദാസ്, തുഷാര്‍ ഷെല്‍കെ, ധിരജ് ബൊമ്മദേവര എന്നിവരടങ്ങിയ സംഘമാണ് ഇന്ത്യക്ക് വെള്ളിത്തിളക്കം സമ്മാനിച്ചത്.

 

 

Top