പാലക്കാട്: സ്വപ്ന സുരേഷ്, ഷാജ് കിരണുമായി നടത്തിയ സംഭാഷണത്തിന്‍റെ ശബ്ദരേഖ പുറത്തുവിട്ടു. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ മൊഴി പിന്‍വലിച്ചില്ലെങ്കില്‍ വീണ്ടും തടവറയിലാക്കുമെന്നും മകനെ കാണാന്‍ കഴിയില്ലെന്നും ഭീഷണിപ്പെടുത്തിയിരുന്നതായി സ്വപ്ന സുരേഷ് ആരോപിച്ചു.
പാലക്കാട് എച്ച്‌ആര്‍ഡിഎസ് ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സ്വപ്ന സുരേഷ് ശബ്ദരേഖ പുറത്തുവിട്ടത്. യാത്രാവിലക്ക് മാറ്റാന്‍ സഹായിക്കാമെന്ന് ഷാജ് കിരണ്‍ സ്വപ്നയോട് പറയുന്നത് ശബ്ദരേഖയിലുണ്ട്.
ഷാജിനെ വർഷങ്ങൾക്ക് മുൻപേ അറിയാം. ശിവശങ്കറിന്റെ പുസ്തകം ഇറങ്ങിയ ശേഷമാണ് ഷാജുമായി വീണ്ടും പരിചയം പുതുക്കിയത്. രഹസ്യമൊഴി കൊടുത്ത ശേഷം നിർബന്ധമായി കാണണമെന്ന് ഷാജ് കിരൺ പറഞ്ഞതനുസരിച്ചാണ് ഷാജിനെ കണ്ടത് എന്നും പറഞ്ഞു. സരിത്തിനെ പൊക്കുമെന്ന് ഷാജ് കിരണ്‍ പറഞ്ഞതിന്‍റെ പിറ്റേദിവസമാണ് സരിത്തിനെ വിജിലൻസ് കൊണ്ടുപോയത് .
ഷാജിന്റെ നിർദ്ദേശം അനുസരിച്ച് തൃശൂരിൽ വെച്ച് കണ്ടു.. മകളുടെ പേര് പറഞ്ഞാൽ മുഖ്യമന്ത്രിയ്ക്ക് സഹിക്കാൻ പറ്റില്ലെന്നും ഷാജ് പറഞ്ഞതായി സ്വപ്ന പറഞ്ഞു. ആരോടാണ് കളിക്കുന്നതെന്നറിയാമോ എന്ന് ഷാജ് കിരണ്‍ ഭീഷണിപ്പെടുത്തിയതായും വാടക ഗര്‍ഭധാരണത്തിന് തയ്യാറായത് പണത്തിന് വേണ്ടി ആയിരുന്നില്ലെന്നും സ്വപ്ന സുരേഷ് കൂട്ടിച്ചേർത്തു .