സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ സ്വപ്‍ന സുരേഷിന്റെ രഹസ്യമൊഴി രേഖപ്പെടുത്താൻ എറണാകുളം ജില്ലാകോടതി അനുമതി നൽകി. ജീവന് ഭീഷണിയുണ്ടെന്ന സ്വപ്‍ന സുരേഷ് മൊഴിയെ തുടർന്നാണ് അനുമതി . കേസിലെ പ്രതി കൂടിയായ സ്വപ്ന രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനായി എറണാകുളം ജില്ലാ കോടതിയെയാണ് സമീപിച്ചത്.
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പേര് പറയാൻ കേന്ദ്ര ഏജൻസികൾ സമ്മർദം ചെലുത്തിയെന്ന് സ്വപ്നയുടേതായി പുറത്തു വന്ന മൊഴി പൊലീസിൻ്റെ പ്രേരണയിലാണെന്ന് സ്വപ്ന നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു.
തെളിവ് നശിപ്പിക്കല്‍, ഇഡിയുടെ കേസ് അട്ടിമറിക്കൽ ശ്രമം, ഗൂഢാലോചന തുടങ്ങിയ കാര്യങ്ങളാണ് ഇഡി അന്വേഷിക്കുന്നത്. ഇതു സംബന്ധിച്ച് മൊഴിയെടുക്കാന്‍ സ്വപ്നയെ ഇഡി നേരത്തേ വിളിപ്പിച്ചിരുന്നുവെങ്കിലും ഹാജരായിരുന്നില്ല.