സ്വപ്നയെ പരിചയമുണ്ട്, ഭീഷണിപ്പെടുത്തിയിട്ടില്ല; ഷാജി കിരൺ

കൊച്ചി: സ്വപ്ന സുരേഷിനെ പരിചയമുണ്ടെന്ന് ആരോപണവിധേയനായ ഷാജി കിരൺ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു . മുഖ്യമന്ത്രിയെയോ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയോ പരിചയമില്ല. മറ്റ് സിപിഎം നേതാക്കളെയും അറിയില്ല. താൻ ഒരു മുൻ മാധ്യമപ്രവർത്തകനാണ്. സ്വപ്നയുമായുള്ളത് സൗഹൃദം മാത്രമാണ്. ജാമ്യത്തിലിറങ്ങിയ ശേഷമാണ് സ്വപ്നയെ പരിചയപ്പെട്ടത്. ഒരു സ്ഥല കച്ചവടവുമായി ബന്ധപ്പെട്ടായിരുന്നു പരിചയപ്പെട്ടത്. മുഖ്യമന്ത്രിക്ക് വേണ്ടി താൻ ഭീഷണിപ്പെടുത്തിയെന്ന് സ്വപ്ന പറഞ്ഞത് അടിസ്ഥാന രഹിതമാണ്. മൊഴി മാറ്റി പറയാൻ സ്വപ്നയോട് ആവശ്യപ്പെട്ടിട്ടില്ല. പക്ഷെ അവരെ ഉപദേശിച്ചു. അവരുടെ സുരക്ഷ കണക്കിലെടുത്താണ് അങ്ങനെ പറഞ്ഞതെന്നും ഷാജി കിരൺ പറഞ്ഞു.

ആകെ 32,000 രൂപ മാത്രമാണ് തന്റെ അക്കൗണ്ടിൽ ഉള്ളതെന്നും കെ.പി.യോഹന്നാന്റെ സ്ഥാപനവുമായി തനിക്ക് ബന്ധമില്ലെന്നും  ഒരു പിആർ വർക്ക് ചെയ്തിരുന്നു. ഭാര്യ അദ്ദേഹത്തിന്റെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു. അല്ലാതെ കെ.പി.യോഹന്നാനുമായോ അദ്ദേഹത്തിന്റെ സ്ഥാപനങ്ങളുമായോ ബന്ധമില്ല. ഷാജി കിരൺ കൂട്ടിച്ചേർത്തു . കോൺഗ്രസുമായോ ബിജെപിയുമായോ ബന്ധമില്ല. സ്വപ്നയുടെ പാലക്കാട്ടെ ഫ്ലാറ്റിൽ ഇന്നലെ പോയിരുന്നു. പോയ വാഹനം തന്റെയല്ല. ഒരു സുഹൃത്തിന്റെ പേരിലുള്ളതാണ് വാഹനം. ബിസിനസ് ആവശ്യത്തിനായി ഉപയോഗിക്കുന്ന വാഹനമാണ് .

താൻ കൊട്ടാരക്കര സ്വദേശിയാണ്. ഷാജ് കിരൺ എന്നാണ് തന്റെ യഥാർത്ഥ പേര്. ഷാജി കിരൺ എന്നത് സുഹൃത്തുക്കൾ വിളിക്കുന്ന പേരാണെന്നും ഷാജി കിരൺ പറഞ്ഞു.പോലീസുമായി സഹകരിക്കാൻ താൻ തയ്യാറാണ്.

രഹസ്യമൊഴിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ, ഇന്ന് രാവിലെ പത്ത് മണിയോടെ പിൻവലിക്കണം. കെ പി യോഹന്നാന്‍റെ സംഘടനയുടെ ഡയറക്ടറാണ് ഇയാളെന്നാണ് സ്വയം പരിചയപ്പെടുത്തിയത് എന്നും സ്വപ്‌ന സുരേഷ് പറഞ്ഞു .

Top