സ്വാമി ഗംഗേശാനന്ദയെ താന്‍ ചതിച്ചിട്ടില്ല ; പെണ്‍കുട്ടിയുടെ ഫോണ്‍ സംഭാഷണം പുറത്ത്

rape

തിരുവനന്തപുരം: ലൈംഗികാതിക്രമം ചെറുക്കുന്നതിനിടെ സ്വാമി ഗംഗേശാനന്ദ തീര്‍ഥപാദയുടെ ജനനേന്ദ്രിയം മുറിച്ചകേസില്‍ പെണ്‍കുട്ടിയുടെ ഫോണ്‍ സംഭാഷണം പുറത്ത്.

ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചത് താന്‍ തന്നെയാണെന്നും എന്നാല്‍ ഇത് മനപ്പൂര്‍വ്വമല്ലെന്നും പെണ്‍കുട്ടി അഭിഭാഷകനോട് പറഞ്ഞു. പ്രതിഭാഗം അഭിഭാഷകരോടാണ് പെണ്‍കുട്ടി ഇത് വ്യക്തമാക്കിയിരിക്കുന്നത്.

സ്വാമിയും അമ്മയും തമ്മില്‍ ബന്ധമ്മില്ലന്നും കുട്ടി അഭിഭാഷകനോട് പറഞ്ഞു. സ്വാമിയെ മനഃപൂര്‍വ്വം മുറിവേല്‍പ്പിച്ചിട്ടില്ല, എല്ലാം കാമുകന്‍ അയ്യപ്പദാസിന്റെ ഗൂഢാലോചനയാണ്.

രണ്ട് ദിവസം മുന്‍പ് തന്നെ അയ്യപ്പദാസ് കത്തി കൊണ്ടുവന്ന് തന്നിരുന്നു. സ്വാമിയുടെ കൂടെ ഇരുന്നപ്പോള്‍ കത്തി ചെറുതായി വീശുകയാണ് ചെയ്തത്. വയറിന് താഴെ മുറിവേറ്റിരുന്നു. ലിംഗം 90% മുറിയാന്‍ മാത്രം ഒന്നും ചെയ്തില്ലന്നും, പൊലീസ് പറഞ്ഞതനുസരിച്ചാണ് മൊഴി കൊടുത്തതെന്നും പെണ്‍കുട്ടി പറയുന്നു.

സ്വാമി തന്നെ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്ന് പെണ്‍കുട്ടി ആവര്‍ത്തിക്കുന്നു. തങ്ങളില്‍ നിന്ന് സ്വാമി 40 ലക്ഷം രൂപ തട്ടിയെടുത്തെന്ന ആരോപണവും പെണ്‍കുട്ടി നിഷേധിച്ചു.

ജനനേന്ദ്രിയം മുറിച്ചത് താനല്ലെന്ന് പെണ്‍കുട്ടി പറയുന്ന കത്ത് കഴിഞ്ഞ ദിവസം പ്രതിഭാഗം അഭിഭാഷകര്‍ക്ക് ലഭിച്ചിരുന്നു. സ്വാമിയുടെ ലിംഗം മുറിച്ചത് താനല്ലെന്ന് ഈ കത്തില്‍ പെണ്‍കുട്ടി വ്യക്തമാക്കിയിരുന്നു.

Top