കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നെന്ന് സംശയം; ട്രാന്‍സ് ജന്‍ഡറിനെ അടിച്ച് കൊന്നു

killed

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ട്രാന്‍സ് ജന്‍ഡറിനെ ജനക്കൂട്ടം അടിച്ചു കൊന്നു. ജല്‍പൈഗുരി ജില്ലയിലെ നഗ്രകട്ടയില്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നയാളെന്ന് സംശയിച്ചാണ് സംഭവം. കല്ല് കൊണ്ട് തലയില്‍ ഇടിക്കുകയും ദേഹത്ത് പല തവണ ചവിട്ടുകയും ചെയ്തു. തുടര്‍ന്ന് ചോരയില്‍ കുളിച്ച് കിടന്നപ്പോഴും ആരും അവരെ ആശുപത്രിയില്‍ കൊണ്ടുപോയില്ല. പിന്നീട് പോലീസ് ഇടപെട്ടാണ് ട്രാന്‍സ് ജന്‍ഡറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എങ്കിലും രക്ഷിക്കാനായില്ല.

പ്രദേശവാസികള്‍ ട്രാന്‍സ് ജന്‍ഡറെ പിന്തുടരുകയും തുടര്‍ന്ന് മര്‍ദ്ദിക്കുകയുമായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അതേസമയം പ്രദേശത്ത് കുട്ടികളെ തട്ടിക്കൊണ്ടു പോവുന്നതായ സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ ദേബാശിഷ് ചക്രബര്‍ത്തി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച് കൊണ്ടിരിക്കുകയാണ്.

Top