ശത്രു രാജ്യത്തിലെ ജനങ്ങളുടെ മനസ്സില്‍ പോലും നൊമ്പരമുണര്‍ത്തിയാണ് സുഷമ ഓര്‍മ്മയാകുന്നത്. അതിര്‍ത്തിയില്‍ ചീറി പായുന്ന വെടിയുണ്ടകള്‍ക്കും മീതെ പാക്ക് ഹൃദയങ്ങള്‍ കീഴടക്കിയ നേതാവായിരുന്നു സുഷമ സ്വരാജ്. അവരുടെ സ്‌നേഹതണലേറ്റ് ജീവിതത്തിലേക്ക് തിരിച്ചു വന്നവര്‍ സാക്ഷ്യപ്പെടുത്തും കാവിയിലെ ഈ കാവ്യനീതി.