സുശാന്തിന്റേത് കൊലപാതകം; കുടുംബാംഗങ്ങള്‍ സിബിഐക്ക് മൊഴി നല്‍കി

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ മരണം ആത്മഹത്യയല്ലെന്ന് കുടുംബാംഗങ്ങള്‍. അത് ആസൂത്രിതമായ കൊലപാതകമാണെന്ന് കുടുംബാംഗങ്ങള്‍ സി ബി ഐയ്ക്ക് മൊഴി നല്‍കി.

‘സുശാന്തിന്റേത് ആത്മഹത്യയെന്ന തരത്തിലാണ് ഇത്രയും കാലം അന്വേഷണം മുന്നോട്ട് പോയത്. എന്നാല്‍ അതൊരു കൊലപാതകമാണെന്നാണ് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നത്. തെളിവുകളെല്ലാം അത് ചെയ്തവര്‍ തന്നെ നശിപ്പിച്ചിരിക്കുന്നു. സി.ബി.ഐ കേസിനെ വ്യത്യസ്തമായ രീതിയില്‍ സമീപിച്ചാല്‍ മാത്രമേ സത്യം പുറത്ത് വരികയുള്ളൂ- സുശാന്തിന്റെ പിതാവ് കെ.കെ സിംഗ് സിബിഐയോട് പറഞ്ഞു’.

അതിനിടെ, സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ടു തനിക്കെതിരെ നടക്കുന്ന മാധ്യമ വിചാരണയില്‍ നടി റിയ ചക്രവര്‍ത്തി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. തന്നെ മാധ്യമങ്ങള്‍ ഇപ്പോള്‍ തന്നെ കുറ്റവാളിയാക്കി എന്നു ചൂണ്ടിക്കാട്ടിയാണു നടി കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്.

താന്‍ രാഷ്ട്രീയ അജന്‍ഡകളുടെ ബലിയാടാകുമെന്നു ഭയക്കുന്നതായും കടുത്ത മാനസിഘാകാതത്തില്‍ നിന്നും സ്വകാര്യതയുടെ ലംഘനത്തില്‍ നിന്നും തനിക്ക് സംരക്ഷണം നല്‍കണമെന്നും റിയ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.
സുശാന്തിന്റെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന ആരോപണം വരുന്നതിനു മുമ്പു തന്നെ തനിക്കെതിരെ മാധ്യങ്ങള്‍ വിചാരണ ആരംഭിച്ചു. പിന്നീടു സാക്ഷികള്‍ എന്ന പേരില്‍ പലരെയും കണ്ടു സംസാരിച്ചുവെന്നും റിയ പറയുന്നു.

Top