സുശാന്തിന്റെ മരണം; ഡല്‍ഹി എയിംസ് പാനല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തെക്കുറിച്ച് ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് സിബിഐക്ക് പാനല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പോസ്റ്റ്മോര്‍ട്ടം, വിസെറ റിപ്പോര്‍ട്ടുകള്‍ പഠിക്കാന്‍ സിബിഐയുടെ അഭ്യര്‍ഥന മാനിച്ചാണ് ഡോ. സുധീര്‍ ഗുപ്ത അധ്യക്ഷനായ സമിതിയെ രൂപീകരിച്ചത്.

എയിംസ് പാനലിന്റെ നിഗമനങ്ങള്‍ കഴിഞ്ഞ 40 ദിവസമായുള്ള സിബിഐയുടെ കണ്ടെത്തലുകളുമായി സ്ഥിരീകരിക്കുന്നതാണെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. പാനലിന്റെ കണ്ടെത്തലുകള്‍ ഈ കേസില്‍ വിദഗ്ദ്ധാഭിപ്രായമായി കണക്കാക്കുമെന്നും ഡോക്ടര്‍മാര്‍ പ്രോസിക്യൂഷന്‍ സാക്ഷികളായിരിക്കും.

ജൂണ്‍ 14 നാണ് സുശാന്തിനെ മുംബൈയിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണം ആത്മഹത്യയാണെന്ന് മുംബൈ പൊലീസ് പറഞ്ഞിരുന്നുവെങ്കിലും കൊലപാതകമാകാമെന്ന് ഊഹാപോഹങ്ങള്‍ ഉയര്‍ന്നിരുന്നു. സുപ്രീം കോടതി ഉത്തരവിനിടെ തുടര്‍ന്ന് കേസ് അന്വേഷിക്കുന്ന സിബിഐ, കേസില്‍ പ്രൊഫഷണല്‍ അന്വേഷണം നടത്തുകയാണെന്നും, എല്ലാ കോണുകളില്‍ നിന്നും അന്വേഷണം നടത്തുമെന്നും വ്യക്തമാക്കിയിരുന്നു.

Top