പൊതുമാപ്പു പ്രയോജനപ്പെടുത്തി മടങ്ങാനാഗ്രഹിക്കുന്നവരെ സഹായിക്കുമെന്ന് സുഷമ സ്വരാജ്

sushama swaraj

ന്യൂഡൽഹി: സൗദി അറേബ്യ പ്രഖ്യാപിച്ചിരിക്കുന്ന പൊതുമാപ്പു പ്രയോജനപ്പെടുത്തി മടങ്ങാനാഗ്രഹിക്കുന്ന ഇന്ത്യൻ പൗരന്‍മാർക്ക് എല്ലാ സഹായവും നൽകുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഇതുസംബന്ധിച്ച് ഇന്ത്യൻ എംബസിക്കു നിർദ്ദേശം നല്കിയതായി സുഷമ സ്വരാജ് അറിയിച്ചു.

പുനരധിവാസ നടപടികൾ മടങ്ങി വരുന്നവർക്കു വേണ്ടി ഏർപ്പെടുത്തേണ്ടതു സംസ്ഥാന സർക്കാരുകളാണെന്നും ഇക്കാര്യത്തിൽ സഹായം നല്കുന്നതിനു കേന്ദ്രം തയാറാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ എംപിയെ മന്ത്രി അറിയിച്ചു.

മാർച്ച് 29ന് നിലവിൽ വന്ന 90 ദിവസത്തെ പൊതുമാപ്പിൽ ഇഖാമ ഇല്ലാതെ സൗദിയിൽ തങ്ങുന്നവർക്കും ഹുറൂബ് ആയി പ്രഖ്യാപിക്കപ്പെട്ടവർക്കും പിഴയടയ്ക്കാതെ നാട്ടിലേക്കു മടങ്ങാം. ഇത്തരത്തിൽ തിരിച്ചു വരുന്നവർക്കു ഭാവിയിൽ മതിയായ രേഖകളോടെ സൗദിയിൽ മടങ്ങിയെത്തുന്നതിനും വിലക്കുണ്ടാവില്ല.

താമസ കാലാവധി കഴിഞ്ഞിട്ടും സൗദിയിൽ തങ്ങുന്ന ഹജ്, ഉംറ തീർഥാടകർക്ക് എക്സിറ്റ് വീസ ഇല്ലാതെ തന്നെ നാട്ടിലേക്കു മടങ്ങാം.

നാട്ടിലേക്കു മടങ്ങുന്നതിനായി ഏപ്രിൽ 25 വരെ 18,120 അപേക്ഷ ലഭിച്ചതായും ഇവരിൽ 17622 പേർക്ക് എമർജൻസി സർട്ടിഫിക്കറ്റ് നല്കിയിട്ടുണ്ടെന്നും വിദേശകാര്യമന്ത്രാലയംവ്യക്തമാക്കി.

Top