സുഷമ സ്വരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി മകള്‍; ഹരീഷ് സാല്‍വെയ്ക്ക് വക്കീല്‍ ഫീസ് കൈമാറി

ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ വിദേശകാര്യമന്ത്രിയും ബിജെപിയുടെ വനിതാ നേതാവുമായിരുന്ന സുഷമ സ്വരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റിയിരിക്കുകയാണ് മകള്‍ ബാന്‍സുരി.

സുഷമ സ്വരാജ് മരണത്തിന് മുമ്പ് അവസാനമായി സംസാരിച്ച വ്യക്തികളിലൊരാളായിരുന്നു അഭിഭാഷകനായ ഹരീഷ് സാല്‍വെ. ചാരവൃത്തി ആരോപണം ഉന്നയിച്ച് പാക്കിസ്ഥാന്‍ ജയിലില്‍ കഴിയുന്ന കുല്‍ഭൂഷന്‍ യാദവിന് വേണ്ടി അന്താരാഷ്ട്ര കോടതിയില്‍ വാദിച്ചതിന് ഫീസ് നല്‍കുന്നതുമായി ബന്ധപ്പെട്ടായിരുന്നു സുഷമ സാല്‍വെയെ വിളിച്ചത്.

കുല്‍ഭൂഷന് വേണ്ടി വാദിച്ചതിന് ഒരു രൂപ നാണയം വക്കീല്‍ ഫീസായി നല്‍കുമെന്നായിരുന്നു സുഷമ ഫോണിലൂടെ അറിയിച്ചിരുന്നത്. ഇക്കാര്യം ആവശ്യപ്പെട്ടു കൊണ്ടുള്ള സുഷമയുടെ ക്ഷണം സാല്‍വെ സന്തോഷപൂര്‍വം സ്വീകരിച്ചിരുന്നു. എന്നാല്‍, ആഗ്രഹം സഫലമാകും മുമ്പേ സുഷമ വിട പറയുകയായിരുന്നു.

തന്റെ അമ്മ നല്‍കാനിരുന്ന വക്കീല്‍ ഫീസ് ഒരു രൂപ നാണയം ബാന്‍സുരി സാല്‍വെക്ക് കൈമാറി. ഹൃദയ സ്പര്‍ശിയായ സംഭവത്തെക്കുറിച്ച് ഭര്‍ത്താവ് സ്വരാജ് കൗശലാണ് ട്വിറ്ററിലൂടെ പങ്കു വെച്ചത്.

Top