ഗുജറാത്തിൽ ആറാം തവണയും ബി.ജെ.പി തകർപ്പൻ വിജയം നേടുമെന്ന് സർവ്വേ ഫലം

അഹമ്മദാബാദ്: രാജ്യം ഉറ്റുനോക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി തകര്‍പ്പന്‍ ഭൂരിപക്ഷത്തില്‍ ആറാം തവണയും അധികാരത്തില്‍ വരുമെന്ന് സര്‍വ്വേ ഫലം.

ബി.ജെ.പി 115 മുതല്‍ 125 വരെ സീറ്റ് നേടുമെന്നും കോണ്‍ഗ്രസ് 57 മുതല്‍ 65 സീറ്റ് വരെ നേടുമെന്നും സര്‍വേയില്‍ പറയുന്നു. ആജ്തകിന്റെ അഭിപ്രായ സര്‍വേയിലാണ് ഗുജറാത്തില്‍ വീണ്ടും താമര വിരിയുമെന്ന് പറയുന്നത്. ബി.ജെ.പി 48 ശതമാനം വോട്ടും കോണ്‍ഗ്രസ് 38 ശതമാനം നേടുമെന്നുമാണ് സര്‍വേ.

സര്‍വ്വേ ഫലം ബി.ജെ.പിക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നതാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷായുടെയും നാട്ടില്‍ ഒരു പരാജയം സ്വപ്നത്തില്‍ പോലും ബി.ജെ.പി ആഗ്രഹിക്കുന്നില്ല.

2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിന് ഏറെ നിര്‍ണ്ണായകമാകും ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ഫലമെന്നാണ് വിലയിരുത്തപ്പെടുന്നത്.

പ്രതിപക്ഷമായ കോണ്‍ഗ്രസ്സിനും അഭിമാന പോരാട്ടമാണ് ഇപ്പോള്‍ ഗുജറാത്തില്‍ നടക്കുന്നത്.

Top