സുരേഷ് ഗോപിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ലക്ഷ്മി രാജീവ്

തിരുവനന്തപുരം: കണ്ണടച്ച് ഇരുട്ടാക്കുന്ന സുരേഷ് ഗോപിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന പ്രസ്താവനയുമായി ലക്ഷ്മി രാജീവ്. ‘എന്ത് തിരക്കിലായാലും വിഷുവിന്റെ തലേന്ന് വീട്ടിലെത്തുമെന്നും തെരഞ്ഞെടുപ്പ് തിരക്കുകളിലായതിനാല്‍ രാവിലെ താമസിക്കുന്ന ഹോട്ടലില്‍ നിന്ന് എഴുന്നേറ്റ് കുളിയും പ്രഭാതകര്‍മങ്ങളും കഴിഞ്ഞ് കണ്ണ് തുറക്കാതെ നടന്നെന്നും അമ്പലത്തില്‍ എത്തി തിരുവാമ്പാടി കൃഷ്ണനെ കാണുന്നതു വരെ താന്‍ കണ്ണ് തുറന്നില്ലെന്നുമുള്ള” സുരേഷ് ഗോപിയുടെ പ്രസ്താവയ്ക്കെതിരെയാണ് എഴുത്തുകാരി രംഗത്തെത്തിയത്. സുരേഷ് ഗോപിയുടെ കണികാണല്‍ പ്രസ്താവനയെ തുടര്‍ന്ന് നിരവധി ട്രോളുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു.

തന്റെ ഫെയ്സ് ബുക്ക് പേജിലൂടെയാണ് ലക്ഷ്മി രാജീവ് പ്രതികരിച്ചത്. കണ്ണ് തുറക്കാതെ എല്ലാം ചെയ്ത് വല്ലയിടത്തും വീണ് തല പൊട്ടിയെങ്കില്‍ സര്‍ക്കാരിന് അതുമൊരു ബാധ്യത ആകുമായിരുന്നുവെന്നും കണ്ണടച്ച് ഇരുട്ടാക്കുന്ന ഇയാളെ ഒക്കെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും ലക്ഷ്മി രാജീവ് ഫെയ്സ് ബുക്കില്‍ കുറിച്ചു.

ലക്ഷ്മി രാജീവിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്

Top