മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി കൊലപ്പെടുത്തി; പിതാവിന് വധശിക്ഷ

സൂറത്ത്: പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പിതാവിന് വധശിക്ഷ. സൂറത്തിലെ സ്‌പെഷ്യല്‍ പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. ഇയാള്‍ക്ക് വധശിക്ഷയില്‍ കുറഞ്ഞൊന്നും നല്‍കാനാകില്ലെന്നും ശിക്ഷ സമൂഹത്തിനുള്ള സന്ദേശമാണെന്നും വിധി പ്രസ്താവനയില്‍ ജഡ്ജി പിഎസ് കല വ്യക്തമാക്കി.

2017ലാണ് കേസിനാസ്പദമായ സംഭവം. ആദ്യ ഭാര്യയിലുണ്ടായ മകളെ ആറ് മാസം പീഡിപ്പിക്കുകയും ഗര്‍ഭിണിയായപ്പോള്‍ കൊലപ്പെടുത്തുകയുമായിരുന്നു. മൃതദേഹം ഉപേക്ഷിച്ചതിന് ശേഷം മകളെ കാണാനില്ലെന്ന് ഇയാള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് അയല്‍വാസികളോട് പറഞ്ഞ കള്ളം ഇയാളെ കുടുക്കുകയായിരുന്നു.

മൃതദേഹം കണ്ടെത്തിയ പൊലീസ് ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യുകയും ഗര്‍ഭസ്ഥ ശിശുവിന്റെ ഡിഎന്‍എ പരിശോധന നടത്തുകയുമായിരുന്നു. തുടര്‍ന്നാണ് ഇയാളാണ് കുട്ടിയെ ഗര്‍ഭിണിയാക്കിയ വിവരം പുറത്തറിയുന്നത്. കുറ്റവാളിയെ സൂററ്റ് സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.

Top