supremecourt rejected bail application of panthalam rape case respondent

ന്യൂഡല്‍ഹി: പന്തളത്ത് കോളേജ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ശിക്ഷിക്കപ്പെട്ടവരുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. പെണ്‍കുട്ടിയുടെ സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്ന് പ്രതികള്‍ വാദിച്ചു.

പെണ്‍കുട്ടിക്ക് എതിര്‍പ്പുണ്ടായിരുന്നെങ്കില്‍ ആദ്യം പീഡനത്തിന് ഇരയായപ്പോള്‍ തന്നെ എതിര്‍ക്കാമായിരുന്നു. എന്നാല്‍, എതിര്‍പ്പ് പ്രകടിപ്പിക്കാതെ പെണ്‍കുട്ടി മറ്റു പലയിടങ്ങളിലും പോയെന്ന് പ്രതികള്‍ വാദിച്ചു.

എന്നാല്‍, പ്രതികളുടെ വാദം കോടതി തള്ളി. വിദ്യാര്‍ത്ഥിനിയെ അദ്ധ്യാപകര്‍ തന്നെ ലൈംഗികമായി ഉപയോഗിക്കുന്നത് തെറ്റാണെന്ന് കോടതി പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ സമൂഹത്തിന് നല്‍കുന്ന സന്ദേശം എന്താണെന്ന് അദ്ധ്യാപകര്‍ക്ക് അറിയില്ലേ എന്നും കോടതി ചോദിച്ചു. കേസ് വാദം കേള്‍ക്കാന്‍ ഫെബ്രുവരിയിലേക്ക് മാറ്റി.

Top