റഫാല്‍ കേസ്: ചോര്‍ന്ന രേഖകള്‍ പരിഗണിക്കണമോ ? സുപ്രീംകോടതി വിധി ഇന്ന്

rafale

ന്യൂഡല്‍ഹി : പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് ചോര്‍ന്ന രേഖകള്‍ റഫാല്‍ കേസില്‍ പരിഗണിക്കണോ എന്ന കാര്യത്തില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും.

റഫാല്‍ ഇടപാടിനെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു. ആ വിധി തുറന്ന കോടതിയില്‍ കേള്‍ക്കവെയാണ് പുതിയ രേഖകള്‍ ഹര്‍ജിക്കാര്‍ കോടതിക്ക് കൈമാറിയത്. പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് മോഷ്ടിച്ച രേഖകളാണ് ഇതെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വാദം. രാജ്യസുരക്ഷക്ക് തന്നെ ഭീഷണിയാകുന്ന രേഖകളാണ് ചോര്‍ത്തിയതെന്നും അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ കോടതിയെ അറിയിച്ചിരുന്നു.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി തന്നെ അധ്യക്ഷനായ ബെഞ്ചാണ് പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിച്ചിരുന്നത്. ജസ്റ്റിസുമാരയ സഞ്ജയ് കിഷന്‍, കിഷന്‍ കൗള്‍, കെ.എം.ജോസഫ് എന്നിവരാണ് ബെഞ്ചിലെ മറ്റു അംഗങ്ങള്‍. ഈ ഹര്‍ജികള്‍ നിലനില്‍ക്കുമോ എന്നും കേസ് പുനഃപരിശോധിക്കണമോ എന്നതിലും കോടതി പിന്നീട് വിധി പറയും. അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍, മുന്‍ കേന്ദ്ര മന്ത്രിമാരായ യശ് വന്ത് സിന്‍ഗ, അരുണ്‍ ഷൂരി എന്നിവരാണ് ഹര്‍ജിക്കാര്‍.

തിരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കെ പ്രതിപക്ഷത്തിനും സര്‍ക്കാരിനം ഒരു പോലെ നിര്‍ണായകമാകും സുപ്രീംകോടതി ഉത്തരവ്.

Top