ഷഹീന്‍ ബാഗ് സമരത്തെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി

ഡെല്‍ഹി: ഷഹീന്‍ ബാഗിനെ കീഴടക്കിയ പൗരത്വ വിരുദ്ധ നിയമ പ്രക്ഷോഭത്തിനെ രൂക്ഷമായി വിമര്‍ശിച്ച് സൂപ്രീംകോടതി. പൊതുസ്ഥലങ്ങള്‍ കയ്യേറി അനിശ്ചിതകാല സമരം നടത്തുന്നത് നിയമവിരുദ്ധമാണ്. പ്രതിഷേധങ്ങള്‍ അതിനുള്ള നിശ്ചിത സ്ഥലങ്ങളിലാണ് നടത്തേണ്ടത്. പൊതുനിരത്തുകള്‍ കയ്യടക്കിയുള്ള സമരങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും സുപ്രീംകോടതി പറഞ്ഞു.

ജസ്റ്റിസ് സഞ്ജയ് കൃഷ്ണ കൗള്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്. പൗരത്വ ഭേദഗതി നിയമത്തിനെതിരേ ഷഹീന്‍ ബാഗില്‍ സംഘടിപ്പിക്കപ്പെട്ട പ്രതിഷേധം തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഒരുപറ്റം ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്.

ഷഹീന്‍ ബാഗ് പോലുള്ള പൊതുനിരത്തുകള്‍ കയ്യേറിയുള്ള സമരങ്ങള്‍ സ്വീകാര്യമല്ല. ഇത്തരം പ്രതിഷേധങ്ങള്‍ ഒഴിപ്പിക്കാന്‍ സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണമെന്നും സുപ്രീംകോടതി പറഞ്ഞു. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ച് സമരങ്ങള്‍ പാടില്ല. സാമൂഹിക മാധ്യമങ്ങളെ ദുരുപയോഗം ചെയ്യുന്നതാണ് ഷഹീന്‍ ബാഗ് പോലുള്ള സമരങ്ങളില്‍ കണ്ടത്. സമൂഹത്തില്‍ ധ്രൂവീകരണമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി നടക്കുന്നുണ്ട്. അത് ഷഹീന്‍ ബാഗ് സമരത്തില്‍ പ്രതിഫലിച്ചുവെന്നും കോടതി നിരീക്ഷിച്ചു.

Top