എം.എം കല്‍ബുര്‍ഗി വധക്കേസില്‍ കര്‍ണാടക സര്‍ക്കാരിന് സുപ്രീംകോടതിയുടെ വിമര്‍ശനം

kulbargi

ന്യൂഡല്‍ഹി : കന്നഡ സാഹിത്യകാരന്‍ എം.എം കല്‍ബുര്‍ഗി വധക്കേസില്‍ കര്‍ണാടക സര്‍ക്കാരിന് സുപ്രീംകോടതിയുടെ വിമര്‍ശനം. അന്വേഷണം ഇഴയുകയാണെന്നും പൊലീസ് ഇതുവരെ ഒന്നും ചെയ്തിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.

രണ്ട് ആഴ്ചക്കകം അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കര്‍ണാടക സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. കേസ് ബോംബെ ഹൈക്കോടതിയിലേക്ക് മാറ്റുന്ന കാര്യവും പരിഗണയിലുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി.

കേസ് പ്രത്യേക സംഘം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കല്‍ബുര്‍ഗിയുടെ ഭാര്യ ഉമാദേവിയാണ് കോടതിയെ സമീപിച്ചത്. ഇക്കാര്യത്തില്‍ കേന്ദ്ര, കര്‍ണാടക സര്‍ക്കാരുകള്‍ക്കും എന്‍.ഐ.എക്കും കോടതി നോട്ടീസ് അയച്ചു.

2015 ആഗസ്ത് 30ന് രാവിലെ കല്യാണ്‍ നഗറിലുള്ള വീട്ടിനുള്ളില്‍ വെച്ചാണ് കല്‍ബുര്‍ഗിക്ക് വെടിയേറ്റത്.

Top