പിണറായി വിജയനെതിരായ ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റിവച്ചു

Pinarayi-vijayan

ന്യൂഡല്‍ഹി : എസ്എന്‍സി ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെ മൂന്ന് പേരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കുന്നത് സുപ്രീം കോടതി നാലാഴ്ചത്തേക്ക് മാറ്റി.

വിചാരണ നേരിടണം എന്ന ഹൈക്കോടതി വിധിക്കെതിരെ കെഎസ്ഇബി മുന്‍ ഉദ്യോഗസ്ഥനായ കസ്തൂരിരംഗ അയ്യര്‍, കെജി രാജശേഖരന്‍ എന്നിവരും ഹര്‍ജികള്‍ നല്‍കിയിരുന്നു. പ്രതിപട്ടികയില്‍ നിന്ന് ഹൈക്കോടതി ഒഴിവാക്കിയ പിണറായി വിജയന്‍, കെ മോഹന ചന്ദ്രന്‍, എ ഫ്രാന്‍സിസ് എന്നിവര്‍ ലാവലിന്‍ ഇടപാടിലെ ഗൂഢാലോചനയില്‍ പങ്കാളികളാണെന്നാണ് അപ്പീലില്‍ സിബിഐ വാദം.

എല്ലാ അപ്പീലുകളിലും സുപ്രീം കോടതി നോട്ടീസ് അയച്ചുവെങ്കിലും ഇതുവരെ ആരും മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്തിട്ടില്ല. ജസ്റ്റിസ് ഉബൈദിന്റെ നേതൃത്വത്തിലുള്ള ഹൈക്കോടതി ബെഞ്ചാണ് പിണറായി വിജയനടക്കമുള്ള മൂന്നുപേരെ കുറ്റവിമുക്തനാക്കി വിധി പ്രസ്താവിച്ചത്.

Top