സ്ത്രീകള്‍ മുസ്ലീം പള്ളികളില്‍ കയറിയാല്‍ ആരാണ് തടയുകയെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: മുസ്ലീം പള്ളികളില്‍ സ്ത്രീകള്‍ കയറിയാല്‍ ആരാണ് തടയുകയെന്ന് സുപ്രീംകോടതി. പള്ളികളില്‍ സ്ത്രീകള്‍ കയറാന്‍ ശ്രമിച്ചിട്ടുണ്ടോയെന്നും കോടതി ചോദിച്ചു. ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് നല്‍കി.

മക്കയില്‍ എന്താണ് സാഹചര്യമെന്നും ശബരിമല വിധിയുള്ളത് കൊണ്ടാണ് കേസ് പരിഗണിക്കുന്നതെന്നും കോടതി വിശദമാക്കി. ക്ഷേത്രം, പള്ളികള്‍ തുടങ്ങിയ ആരാധനലയങ്ങള്‍ക്കെതിരെ ഭരണഘടനയുടെ 14 ആം അനുച്ഛേദം ഉപയോഗിക്കാന്‍ കഴിയുമോ എന്നു കോടതി ചോദിച്ചു. മുസ്ലിം പള്ളികളില്‍ പ്രാര്‍ത്ഥന നടത്തുന്നതിന് സ്ത്രീകളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം.

മഹാരാഷ്ട്ര സ്വദേശികളായ മുസ്ലിം കുടുംബമാണ് ആവശ്യവുമായി കോടതിയിലെത്തിയത്. ജസ്റ്റിസ് എസ് എ ബോബ്‌ടെ, ജസ്റ്റിസ് അബ്ദുല്‍ നസീര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

Top