ലോകകപ്പ് തോറ്റിട്ടും കൊഹ്ലി ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരുന്നതിനെതിരെ ഗവാസ്‌കര്‍

ലോകകപ്പ് സെമിയില്‍ നിന്ന് ഇന്ത്യ പുറത്തായതിന് ശേഷവും കൊഹ്ലി ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരുന്നതിനെതിരെ സുനില്‍ ഗവാസ്‌കര്‍. കൊഹ്ലിക്കെതിരെയും അദ്ദേഹത്തെ ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരാന്‍ അനുവദിക്കുന്ന സെലക്ഷന്‍ കമ്മിറ്റിക്കെതിരെയുമാണ് ഗവാസ്‌കര്‍ കടുത്ത ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

ഇത്തരമൊരു സാഹചര്യത്തില്‍ ക്യാപ്റ്റനെ മാറ്റുന്നത് സംബന്ധിച്ച് യാതൊരു ചര്‍ച്ചയും നടത്താതെ സെലക്ഷന്‍ കമ്മിറ്റി വെസ്റ്റിന്‍ഡീസിലേക്കുള്ള ടീമിനെ തിരഞ്ഞെടുക്കുകയായിരുന്നുവെന്ന് ഗവാസ്‌ക്കര്‍ ചൂണ്ടിക്കാട്ടുന്നു. വിരാട് കൊഹ്ലി ഇപ്പോഴും ടീമിന്റെ ക്യാപ്റ്റനായി തുടരുന്നത് അദ്ദേഹത്തിന്റെ സന്തോഷത്തിനു വേണ്ടിയാണോ അതോ സെലക്ഷന്‍ കമ്മിറ്റിയുടെ സന്തോഷത്തിനു വേണ്ടിയാണോ എന്നും ഗവാസ്‌ക്കര്‍ ചോദിച്ചു.

ഞങ്ങളുടെ അറിവു വച്ച് വിരാട് കൊഹ്ലിയെ ക്യാപ്റ്റനായി നിയമിച്ചത് ലോകകപ്പു വരെയാണ്. അതിനു ശേഷവും കൊഹ്‌ലിയെ ക്യാപ്റ്റനായി തുടരാന്‍ അനുവദിക്കുമ്പോള്‍ അതിനായി ഒരു അഞ്ചു മിനിറ്റ് യോഗമെങ്കിലും സെലക്ടര്‍മാര്‍ സംഘടിപ്പിക്കേണ്ടതല്ലേയെന്നും ഗവാസ്‌ക്കര്‍ ചോദിച്ചു.

Top