സിഡ്നി: വേനൽ കടുത്തതോടെ കാട്ടുതീ ഭീഷണിയിൽ ഓസ്ട്രേലിയ.
കാട്ടുതീ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് മുൻകരുതലുകൾ സ്വീകരിക്കണമെന്ന് സ്റ്റേറ്റ് ഫയർ കമ്മീഷണർമാരും കാലാവസ്ഥാ വിദഗ്ധരും പങ്കെടുത്ത യോഗം നിർദേശിച്ചു.
വനാന്തര പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മഴ കയ്യൊഴിഞ്ഞതോടെ രാജ്യത്തിന്റെ കിഴക്ക്, തെക്ക് മേഖലകളെല്ലാം കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്.
വിക്ടോറിയയുടെ കിഴക്ക മേഖലകളിൽ കാട്ടു തീ പടർന്നിരുന്നു.
കാട്ടുതീ ജനവാസ കേന്ദ്രങ്ങളിലേക്ക് പടരാതിരിക്കാന്‍ അധികൃതർ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയാണ്.