sulthan

മുസഫര്‍നഗര്‍: സല്‍മാന്‍ഖാന്‍ നായകനായ ബോളിവുഡ് ചിത്രം ‘സുല്‍ത്താന്‍’ റിലീസ് ചെയ്ത് ആഴ്ച്ച പിന്നിടും മുമ്പ് ചിത്രം വിവാദത്തില്‍.

സല്‍മാന്‍ഖാന്‍, നടി അനുഷ്‌ക ശര്‍മ, ചിത്രത്തിന്റെ സംവിധായകന്‍ അലി സഫര്‍ അബ്ബാസ് എന്നിവര്‍ക്കെതിരെ മുസഫര്‍നഗര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ വഞ്ചനാക്കേസ്.

തന്റെ ജീവിതകഥ സിനിമയാക്കുന്നതിന് 20 കോടി രൂപ വാഗ്ദാനം ചെയ്ത് വഞ്ചിച്ചെന്നാരോപിച്ച് മുസഫര്‍ നഗര്‍ സ്വദേശിയായ സബീര്‍ ബാബ എന്ന മുഹമ്മദ് സബീര്‍ അന്‍സാരിയാണ് കോടതിയെ സമീപിച്ചത്.

2010ല്‍ മുംബൈയില്‍വെച്ച് സബീര്‍ തന്റെ കഥ സല്‍മാന്‍ഖാനോട് പറഞ്ഞിരുന്നുവെന്നും അത് സിനിമയാക്കിയാല്‍ പ്രതിഫലമായി 20 കോടി രൂപ നല്‍കാമെന്ന് അപ്പോള്‍ വാഗ്ദാനം ലഭിച്ചിരുന്നുവെന്നും സബീറിന്റെ അഭിഭാഷകന്‍ സുധീര്‍കുമാര്‍ ഓജ പറഞ്ഞു.

എന്നാല്‍ തന്റെ ജീവിതകഥ സുല്‍ത്താന്‍ എന്ന പേരില്‍ സിനിമയാക്കിയപ്പോള്‍ തനിക്ക് വാഗ്ദാനം ചെയ്ത തുക ലഭച്ചില്ലെന്നാണ് പരാതി. കേസ് പരിഗണിച്ച സിജെഎം കോടതി കേസ് ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയിലേക്ക് മാറ്റി. കേസില്‍ ജൂലൈ 26ന് കോടതി വാദം കേള്‍ക്കും.

Top