മദ്രാസ് ഐഐടിയില്‍ മരിച്ച മലയാളിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി

ചെന്നൈ: മദ്രാസ് ഐഐടിയില്‍ മരിച്ച മലയാളിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായി പൊലീസ്. പതിനൊന്ന് പേജുള്ള ആത്മഹത്യാ കുറിപ്പാണ് മരിച്ച ഉണ്ണികൃഷ്ണന്‍ നായരുടെ മുറിയില്‍ നിന്ന് കണ്ടെത്തിയത്. കടുത്ത മാനസിക സമ്മര്‍ദം മൂലം ഉണ്ണികൃഷ്ണന്‍ നായര്‍ ജീവനൊടുക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

മദ്രാസ് ഐ.ഐ.ടിയിലെ പ്രോജക്ട് കോ ഓര്‍ഡിനേറ്ററായിരുന്നു ഉണ്ണിക്കൃഷ്ണന്‍ നായര്‍. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് മദ്രാസ് ഐ.ഐ.ടി. കാമ്പസിനുള്ളിലെ ഹോക്കി ഗ്രൗണ്ടിനു സമീപത്തുനിന്ന് വിദ്യാര്‍ത്ഥികള്‍ മൃതദേഹം കണ്ടെത്തിയത്.

പാതി കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി രായപേട്ട ഗവണ്‍മെന്റ് ആശുപത്രിയിലേയ്ക്ക് മാറ്റി. അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

 

Top