രാജ്യത്തെ കോളജുകളില്‍ ലൈംഗീക പീഡനം വര്‍ധിക്കുന്നുവെന്ന് യുജിസി

KIDNAPING

ന്യൂഡല്‍ഹി: രാജ്യത്തെ കോളജുകളില്‍ ലൈംഗീക പീഡനക്കേസുകള്‍ വര്‍ധിച്ചു വരുന്നതായി റിപ്പോര്‍ട്ട്. അമ്പത് ശതമാനത്തോളം വര്‍ധിച്ചതായാണ് യുജിസി തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. മാനവവിഭവശേഷി മന്ത്രി സത്യപാല്‍ സിങാണ് ലോകസഭയില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

2017-ല്‍ 149 കേസുകളാണ് യൂണിവേഴ്സിറ്റി ക്യാമ്പസുകളില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതൊടൊപ്പം 39-തോളം കേസുകള്‍ കോളജുകളിലും മറ്റ് സ്ഥാപനങ്ങളിലുമായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതായും യു.ജി.സി റിപ്പോര്‍ട്ടില്‍ പറയുന്നു.

2016-ല്‍ 96 കേസുകള്‍ യൂണിവേഴ്സിറ്റികളിലും 18 കേസുകള്‍ മറ്റ് കോളജുകളിലുമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിദ്യാര്‍ഥിനികള്‍ക്കു നേരെ ജെ.എന്‍.യുവിലെ അധ്യാപകന്‍ ലൈംഗീകാതിക്രമം നടത്തിയതിനെതിരെ പ്രതിഷേധം രൂക്ഷമായ പശ്ചാത്തലത്തിലാണ് ഈ റിപ്പോര്‍ട്ട് കേന്ദ്ര മന്ത്രി സമര്‍പ്പിച്ചത്. 2017 കാലയളവില്‍ 901 റാഗിങ് കേസുകള്‍ സമര്‍പ്പിച്ചതായും, 2016-ല്‍ 515 റാഗിങ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

2013 ജനുവരിയില്‍ നിയോഗിച്ച യുജി.സി പാനലിലെ ചെയര്‍പേഴ്സണ്‍ മീനാക്ഷി ഗോപിനാഥ്, സമര്‍പ്പിച്ച ലിസ്റ്റില്‍ വിദ്യാര്‍ഥികളുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ മുന്നോട്ടുവെച്ചിരുന്നു.വര്‍ഷാവര്‍ഷങ്ങളില്‍ ബോധവല്‍ക്കരണ പരിപാടിയടക്കം സംഘടിപ്പിക്കുന്നുണ്ടോ എന്ന കാര്യങ്ങളും യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. യൂണിവേഴ്സിറ്റികളിലും കോളജുകളിലും വനിതാജീവനക്കാര്‍ക്കും കുട്ടികള്‍ക്കും നേരെ ഇത്തരത്തില്‍ ലൈംഗീകാതിക്രമണങ്ങള്‍ നടക്കുന്നുണ്ടോ എന്നും യു.ജി.സി പരിശോധിച്ചിട്ടുണ്ട്.

Top