സ്‌കൂളിലെ കുടിവെള്ള സംഭരണിയില്‍ ഒമ്പത് നായക്കുട്ടികള്‍ ചത്തനിലയില്‍

കൊട്ടാരക്കര: പടിഞ്ഞാറ്റിന്‍കര ഗവ. യു.പി.സ്‌കൂളിലെ കുടിവെള്ള സംഭരണിയില്‍ നിന്ന് ഒമ്പത് നായക്കുട്ടികളെ ചത്തനിലയില്‍ കണ്ടെത്തി.

നഴ്‌സറി വിദ്യാര്‍ത്ഥികള്‍ക്ക് വെള്ളമെടുക്കുന്ന ചെറിയ ജലസംഭരണിയിലാണ് ചത്ത നിലയിലുള്ള നായക്കുട്ടികളെ കണ്ടത്. ടാങ്കില്‍ ജലം നിറയ്ക്കുന്നതിനു മുന്‍പ് തിങ്കളാഴ്ച രാവിലെ പതിവ് പരിശോധന നടത്തിയ സ്‌കൂളിലെ കായികാധ്യാപകനാണ് സംഭവം കണ്ടെത്തിയത്.

പൊലീസ്, മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥര്‍, വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. രണ്ടുദിവസം പഴക്കമുള്ളതാണ് നായ്ക്കുട്ടികളുടെ ശവമെന്നും വെള്ളത്തില്‍ മുങ്ങിയതാണ് മരണകാരണമെന്നുമാണ് മൃഗഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. സ്‌കൂള്‍ അവധിയായിരുന്ന ദിനങ്ങളില്‍ സാമൂഹിക വിരുദ്ധരാകാം നായ്ക്കുട്ടികളെ ടാങ്കിലിട്ടതെന്നാണ് കരുതുന്നത്.

Top