മാതാപിതാക്കള്‍ വഴക്കിട്ടു; വീടുവിട്ടിറങ്ങിയ പ്ലസ്‌വണ്‍ വിദ്യാര്‍ഥി സ്‌കൂള്‍ വളപ്പില്‍ തൂങ്ങിമരിച്ചു

കോട്ടയം: പഠനകാര്യത്തെചൊല്ലി മാതാപിതാക്കള്‍ ശകാരിച്ചതില്‍ മനംനൊന്ത് പ്ലസ്‌വണ്‍ വിദ്യാര്‍ഥി സ്‌കൂള്‍ വളപ്പില്‍ തൂങ്ങിമരിച്ചു. സ്‌കൂള്‍ വളപ്പിലെ നെല്ലിമരത്തില്‍ തൂങ്ങിമരിച്ച നിലയിലാണ് വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തിയത്.

പാല ഉഴവൂര്‍ സ്വദേശിയായ 16കാരനാണ് മരിച്ചത്.പഠനത്തില്‍ ശ്രദ്ധിക്കാതെ കൂട്ടുകൂടി നടക്കുന്നെന്ന് പറഞ്ഞ് മാതാപിതാക്കള്‍ ശകാരിച്ചതിനാണ് ജീവനൊടുക്കാന്‍ തീരുമാനിച്ചത്. മദ്യപിച്ചെത്തിയ പിതാവുമായി വിദ്യാര്‍ഥി വാക്കുതര്‍ക്കമുണ്ടാക്കിയിരുന്നെന്ന് പൊലീസ് പറയുന്നു. ഇതോടെ പാലായിലെ അമ്മവീട്ടിലേക്ക് പോകുന്നെന്ന് പറഞ്ഞ് ബുധനാഴ്ച രാത്രിയോടെ വീട്ടില്‍നിന്ന് ഇറങ്ങിപ്പോയി.വീട്ടില്‍നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള ഇടക്കോലി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വളപ്പിലാണ് ആത്മഹത്യ ചെയ്തത്.

കൂട്ടി പത്താം ക്ലാസുവരെ ഇവിടെയാണ് പഠിച്ചത്. രാവിലെ സ്‌കൂളിലെത്തിയ സ്‌കൂള്‍ ബസ് ഡ്രൈവര്‍മാരാണ് മൃതദേഹം ആദ്യം കണ്ടത് ശേഷം പൊലീസില്‍ അറിയിക്കുകയായിരുന്നു.

Top