അദ്ധ്യാപികമാരുടെ മാനസ്സിക സമ്മര്‍ദ്ദം, സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ വിദ്യാര്‍ഥിനി മരിച്ചു

dead

തിരുവനന്തപുരം: കൊല്ലത്ത് സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ വിദ്യാര്‍ഥിനി മരിച്ചു.

ഇന്ന് പുലര്‍ച്ചെ രണ്ടിനാണ് മരിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.

അതേസമയം 10-ാം ക്ലാസ്സുകാരി സ്‌കൂളിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടിയ സംഭവത്തില്‍ പൊലീസ് രണ്ട് അധ്യാപികമാര്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസെടുത്തിരുന്നു. സിന്ധു,ക്രെസന്റ് എന്നീ അധ്യാപികമാര്‍ക്കെതിരെയാണ് കേസ്.

മാനസ്സിക സമ്മര്‍ദ്ദത്തില്‍പ്പെട്ടാണ് തന്റെ മകള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നാണ് പിതാവ് പറയുന്നത്.

സ്‌കൂളില്‍ പൊലീസ് തെളിവെടുപ്പ് നടത്തി അധ്യാപികമാരെ പൊലീസ് ചോദ്യംചെയ്തു. 511, 305, 34 ഐ.പി.സി എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

അതീവ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന കുട്ടിയുടെ മൊഴി എടുക്കാന്‍ സാധിക്കാതിരുന്നതിനാല്‍ പിതാവിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു.

ഇളയ മകളെ ആണ്‍കുട്ടികള്‍ക്കൊപ്പം ഇരുത്തി ശിക്ഷണ നടപടി സ്വീകരിച്ച സിന്ധു എന്ന ആദ്ധ്യാപികയ്ക്ക് എതിരെ നേരത്തെ പരാതി പറഞ്ഞിരുന്നു, ശിക്ഷണം തുടരുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ പോയ മൂത്ത മകളെ സിന്ധു എന്ന അധ്യാപിക മാനസ്സികമായി പീഡിപ്പിച്ചതായും പിതാവ് മൊഴി നല്‍കി.

കൂടാതെ തന്റെ മകനെ കെമിസ്ട്രി ലാബില്‍ വെച്ച് മറ്റൊരധ്യാപിക തല്ലിയെന്ന് ആരോപിച്ച് കൊല്ലം ഇളമ്പള്ളൂര്‍ സ്വദേശിനി രൂപ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു.

Top