കോഴിക്കോട് കലക്ടറുടെ വാഹനത്തിന് നേരെ കല്ലേറ്

കോഴിക്കോട്: കോഴിക്കോട് കളക്ടര്‍ സാംബശിവ റാവുവിന്റെ കാറിന് നേരെ ആക്രമണം. കളക്ടറേറ്റ് വളപ്പില്‍ വച്ചാണ് കല്ലേറുണ്ടായത്. ആക്രമണത്തില്‍ കാറിന്റെ ചില്ലുകള്‍ തകര്‍ന്നു. സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തു.

അതേസമയം, അക്രമി മാനസികാസ്വാസ്ഥ്യമുളളയാളാണെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ പറഞ്ഞു. മുന്‍പ് സമാനമായ സംഭവത്തിന് ഇയാള്‍ പിടിയിലായിട്ടുണ്ട്. എടക്കാട് സ്വദേശി പ്രമോദ് ആണ് കസ്റ്റഡിയിലുള്ളത്. എടക്കാട് ഇവിഎം മെഷീന്‍ തകര്‍ത്ത കേസിലെ പ്രതിയാണ് പ്രമോദ്.

കല്ലുപയോഗിച്ചാണ് പ്രമോദ് കാര്‍ തകര്‍ത്തത്. അതിനിടെ അക്രമി മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചതായി ദൃക്സാക്ഷികള്‍ പറയുന്നു. പ്രതി ഇപ്പോള്‍ നടക്കാവ് പൊലീസിന്റെ കസ്റ്റഡിയിലാണ്.

 

Top