ആഷസ് പരമ്പര; ആദ്യ ടെസ്റ്റില്‍ തന്നെ സെഞ്ചുറി അടിച്ച് സ്മിത്ത്

ബര്‍മിങ്ങാം: ആഷസ് പരമ്പരയുടെ ആദ്യ ടെസ്റ്റില്‍ തന്നെ സെഞ്ചുറി അടിച്ച് ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള തിരിച്ചു വരവ് ആഘോഷമാക്കിയിരിക്കുകയാണ് സ്റ്റീവ് സ്മിത്ത്. 16 മാസങ്ങള്‍ക്കു ശേഷമാണ് താരം ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത്.

ടെസ്റ്റില്‍ സ്മിത്തിന്റെ 24-ാം സെഞ്ചുറിയായിരുന്നു ഇത്. 118 ഇന്നിങ്‌സുകളില്‍ നിന്ന് 24 സെഞ്ചുറി നേടി ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കൊഹ്ലിയെ മറികടന്നിരിക്കുകയാണ് സ്മിത്ത്. വിരാട് കോലി 123 ഇന്നിങ്‌സില്‍ നിന്നാണ് ഈ നേട്ടത്തിലെത്തിയത്. സച്ചിന്‍ തെന്‍ഡുല്‍ക്കറാണ് നാലാമത്.

ടീം നേടിയതിന്റെ പകുതിയിലേറെയും സ്‌കോര്‍ സ്മിത്തിന്റെ ബാറ്റില്‍ നിന്നാണ് പിറന്നാണ്. ആഷസ് പരമ്പരയില്‍ അവസാന ഒമ്പത് ഇന്നിങ്‌സുകളില്‍ സ്മിത്ത് നേടുന്ന അഞ്ചാമത്തെ സെഞ്ചുറിയായിരുന്നു ഇത്. ഒരു ഇരട്ട സെഞ്ചുറിയും രണ്ട് അര്‍ദ്ധ സെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു.219 പന്തില്‍ 16 ബൗണ്ടറിയും രണ്ട് സിക്‌സും പറത്തിയ സ്മിത്ത് 144 റണ്‍സെടുത്ത് അവസാനമാണ് പുറത്തായത്.

Top