സാലറി കട്ട് നടപ്പിലാക്കുമെന്ന് സംസ്ഥാന ധനകാര്യ വകുപ്പ്

തിരുവനന്തപുരം: സാലറി കട്ട് നടപ്പിലാക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന നിലപാടിലുറച്ച് സംസ്ഥാന ധനകാര്യ വകുപ്പ്.
എന്നാല്‍ നടപടികള്‍ ഏകപക്ഷീയമാകില്ല. ജീവനക്കാര്‍ക്കായി കൂടുതല്‍ ആശ്വാസ പദ്ധതികള്‍ നടപ്പാക്കുമെന്ന് സംസ്ഥാന ധനകാര്യ വകുപ്പ് അറിയിച്ചു. സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാണ്. ശമ്പളം നല്‍കാന്‍ 2,000 കോടി രൂപയുടെ വായ്പയെടുക്കണം.

ശമ്പളം എങ്ങനെ പിടിക്കണമെന്ന് ഇതുവരെ തീരുമാനമാകാത്തതിനാല്‍ ഈ മാസത്തെ ശമ്പളം പൂര്‍ണമായും നല്‍കും. ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള മാനദണ്ഡങ്ങള്‍ തീരുമാനിക്കാന്‍ അടുത്ത മാസം 20 വരെ സമയമുണ്ട്. ഇതിനകം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.

ഇതുവരെ പിടിച്ച ശമ്പളം ധനകാര്യ സ്ഥാപനങ്ങളിലൂടെ ഉടന്‍ തിരിച്ചു നല്‍കിയ ശേഷം അഞ്ചു മാസത്തേക്ക് ആറു ദിവസത്തെ ശമ്പളം തുടര്‍ന്നു പിടിക്കാനുള്ള നിര്‍ദേശത്തോട് ഇതിനകം സിപിഎം, സിപിഐ. സംഘടനകള്‍ യോജിച്ചിട്ടുണ്ട്. ഈ നിര്‍ദേശത്തിന് മുന്‍ഗണന നല്‍കാനും തീരുമാനമായിട്ടുണ്ട്.

Top