കേരളം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അനുയോജ്യമായ സംസ്ഥാനം;നിക്ഷേപം 875 കോടിയായി ഉയര്‍ന്നു

തിരുവനന്തപുരം: കേരളം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അനുയോജ്യമായ സംസ്ഥാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാല് വര്‍ഷം കൊണ്ട് സംസ്ഥാനത്ത് 1900 സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അനുയോജ്യമായ അന്തരീക്ഷമൊരുക്കുന്നതില്‍ രാജ്യത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം

2018-ല്‍ കേന്ദ്രം തയ്യാറാക്കിയ സ്റ്റേറ്റ് സ്റ്റാര്‍ട്ടപ്പ് റാങ്കില്‍ ടോപ്പ് പെര്‍ഫോര്‍മറായി തിരഞ്ഞെടുത്തത് കേരളത്തെയാണ്. സ്റ്റാര്‍ട്ടപ്പുകള്‍ 2016-ല്‍ ഉണ്ടായിരുന്നത് 300 എണ്ണമാണ്. ഇപ്പോഴുള്ളത് 2200 ആയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്റര്‍നെറ്റ് പൗരാവകാശമായി പ്രഖ്യാപിച്ച ആദ്യത്തെ സംസ്ഥാനമാണ് കേരളം. ഐടി മേഖലയില്‍ ലോകോത്തര കമ്പനികള്‍ കേരളത്തിലേക്ക് എത്തുന്നുണ്ട്. പൊതുമേഖലയോടുള്ള കേന്ദ്രത്തിന്റെ സമീപനമല്ല കേരളത്തിന്റേത്. 2019-19ല്‍ 56 കോടിയുടെ പ്രവര്‍ത്തനലാഭമാണ് പൊതുമേഖല നേടിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിവരസാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ 1600-ലധികം സ്റ്റാര്‍ട്ടപ്പുകള്‍, രണ്ട് ലക്ഷത്തിലധികം ഇന്‍കുബേഷന്‍ സ്പെയ്സുകള്‍ ഇന്ന് കേരളത്തിലുണ്ട്. സ്റ്റാര്‍ട്ടപ്പുകളിലെ നിക്ഷേപം 2.20 കോടിയില്‍നിന്ന് 875 കോടി ആയി വര്‍ധിച്ചു. സംസ്ഥാനത്തെ ഐടി സ്‌പേസ് ഇരട്ടിയാക്കാനാണു സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. വൈവിധ്യമായ സംരംഭങ്ങള്‍ക്കു പുതിയ 14 വ്യവസായ പാര്‍ക്ക് തയാറാകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തെ ഏറ്റവും മികച്ച എക്കോ സ്റ്റാര്‍ട്ടപ്പ് സംവിധാനമാണ് കേരളത്തിലേത്.രാജ്യത്തെ ഏറ്റവും വലിയ സംയോജിത സ്റ്റാര്‍ട്ടപ്പ് കൊച്ചിയില്‍ സ്ഥാപിച്ചു.അവിടെ പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ ഫാര്‍ ലാബ് ലോകോത്തര നിലവാരമുള്ളതാണ്. ഐടി മേഖലയിലെ ലോകോത്തര കമ്പനികള്‍ കേരളത്തിലേക്ക് വന്നുതുടങ്ങിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top