ഉസൈന്‍ ബോള്‍ട്ടിനേക്കാള്‍ വേഗവുമായി കര്‍ണാടകക്കാരനായ ശ്രീനിവാസ ഗൗഡ

ബെംഗളൂരു: ലോകത്തിലെ അതിവേഗ ഓട്ടക്കാരനായ ഉസൈന്‍ ബോള്‍ട്ടിനെ തോല്‍പ്പിക്കുന്ന പ്രകടനവുമായി ഇന്ത്യക്കാരന്‍. ശ്രീനിവാസ ഗൗഡ എന്ന കര്‍ണാടകക്കാരനാണ് താരമാകുന്നത്. ദക്ഷിണ കന്നഡയിലെ പരമ്പരാഗത കായിക ഇനമായ കംബാളയെന്ന പോത്ത് ഓട്ട മത്സരത്തിലാണ് ശ്രീനിവാസ ഗൗഡയുടെ പ്രകടനം. 142.50 മീറ്റര്‍ ദൂരം വെറും 13.62 സെക്കന്റിലാണ് ഇയാള്‍ ഫിനിഷ് ചെയ്തത്.

ബെര്‍ലിനില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ 100 മീറ്റര്‍ 9.58 സെക്കന്റ് കൊണ്ട് ഓടി തീര്‍ത്താണ് ബോള്‍ട്ട് റെക്കോര്‍ഡ് സ്ഥാപിച്ചത്. ശ്രീനിവാസ ഗൗഡയുടെ ഓട്ടം 100 മീറ്ററിലേക്ക് കണക്കാക്കുയാണെങ്കില്‍ ഉസൈന്‍ ബോള്‍ട്ടിന്റെ റെക്കോര്‍ഡിനേക്കാള്‍ മൂന്ന് സെക്കന്‍ഡ് വേഗതയിലാണ് ഗൗഡ ഓടിയത്.

എന്നാല്‍ ചെളിനിറഞ്ഞ നിലത്തിലൂടെ പോത്തുമായി ഓടിയായിരുന്നു ഗൗഡയുടെ പ്രകടനമെന്നതും ശ്രദ്ധേയമാണ്. കംബാളയില്‍ പത്ത് തവണ സ്വര്‍ണ മെഡല്‍ നേടിയ ആളാണ് ശ്രീനിവാസ ഗൗഡ. ഉഴുതുമറിച്ച വയലിലൂടെ പോത്തുകളെ മത്സരിച്ചോടിക്കുന്ന പരമ്പരാഗത ഉത്സവമാണ് കംബാള.

Top