ജമ്മുകാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; ഒരു ഭീകരനെ വധിച്ചെന്ന് റിപ്പോര്‍ട്ട്‌

ശ്രീനഗര്‍: ജമ്മുകാശ്മീരിലെ അവന്തിപ്പോറയില്‍ ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. ഒരു ഭീകരനെ വധിച്ചെന്നാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച ആരംഭിച്ച ഏറ്റുമുട്ടലില്‍ ഒരു ജവാനും പൊലീസ് ഓഫീസറും കൊല്ലപ്പെട്ടിരുന്നു.

നേരത്തെ ജമ്മു കാശ്മീരിലെ ഷോപിയാനില്‍ ഭീകരരുമായി സൈന്യം ഏറ്റുമുട്ടല്‍ നടത്തിയിരുന്നു. ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ഹിസ്ബുള്‍ മുജാഹിദ്ദീന് ഭീകരരാണ് കൊല്ലപ്പെട്ടത്. കരസേനയുടെ 55 രാഷ്ട്രീയ റൈഫിള്‍ അംഗങ്ങളും പൊലീസും സംയുക്തമായാണ് പോരാട്ടം നടത്തിയത്. ഷോപ്പിയാനിലെ വാഞ്ചി ഗ്രാമത്തിലാണ് സംഭവം.

തീവ്രവാദികളില്‍ ഒരാളായ ആദില്‍ അഹ്മദ് 2018 ല്‍ സേന ഉപേക്ഷിച്ച് ഏഴ് എകെ ആക്രമണ റൈഫിളുകളുമായി കടന്നുകളഞ്ഞ പൊലീസ് ഉദ്യോഗസ്ഥനാണ്. ഷോപ്പിയന്‍ ജില്ലയിലെ വാഞ്ചി പ്രദേശത്ത് തീവ്രവാദികള്‍ ഉണ്ടെന്ന വിവരത്തെത്തുടര്‍ന്ന് സുരക്ഷാ സേന ഒളിത്താവളം വളയുകയായിരുന്നു.

Top