ശ്രീനഗര്‍: ശ്രീനഗറിലെ സൗറയില്‍ സുരക്ഷാ സേനയും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ സുരക്ഷാ സേന മൂന്ന് ഭീകരവാദികളെ വധിച്ചു.
ആയുധധാരികളായ മൂന്നു പേർ ഇവിടെ ഒരു വീട്ടിൽ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നാണ് സൈന്യം തെരച്ചിൽ തുടങ്ങിയത്.
പ്രദേശത്തെ ഒരു വീട്ടില്‍ ഒളിച്ചിരിക്കുകായിരുന്ന ഭീകരവാദിളോട് സുരക്ഷാസേന കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും തീവ്രവാദികള്‍ അതിന് തയ്യാറാകാഞ്ഞതിനെ തുടര്‍ന്ന് വെടിവെയ്ക്കുകയായിരുന്നു.
2019-ല്‍ ബിഎസ്എഫ് ജവാന്മാര്‍ക്കുനേരെ ഉണ്ടായ ആക്രമണത്തില്‍ പങ്കാളികളായവരാണ് കൊല്ലപ്പെട്ടവരില്‍ രണ്ട് തീവ്രവാദികളെന്ന് ജമ്മുകശ്മീര്‍ പോലീസ് അറിയിച്ചു.
ഇന്റര്‍നെറ്റ് സേവനങ്ങളടക്കം റദ്ദാക്കിയായിരുന്നു പരിശോധന.
ഇതിനിടെ പൂഞ്ചിൽ രാവിലെ ആറുമണിയോടെ പാകിസ്ഥാന്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ ലക്ഷ്യം വച്ച് മോട്ടാര്‍ ഷെൽ ആക്രമണം നടത്തി. ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചതായി സൈനികവൃത്തങ്ങള്‍ അറിയിച്ചു.